ന്യൂദല്‍ഹി: പൗരത്വഭേദഗതി ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് രാസായുധം പ്രയോഗിച്ചതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. ഗുരുതര പരിക്കിനെ തുടര്‍ന്ന് 30 ഓളം പ്രതിഷേധക്കാരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ടതായും പരാതിയുണ്ട്.തിങ്കളാഴ്ച ജാമി അ കോര്‍ഡിനേഷന്‍ കമ്മിറ്റി ജെ.സി.സി യുടെ നേതൃത്വത്തില്‍ സി.എ.എയ്ക്കെതിരെയും എന്‍.ആര്.സിക്കെതിരെയും നടന്ന പ്രതിഷേധത്തിന് നേരെയാണ് പൊലിസ് അക്രമം അഴിച്ചു വിട്ടത്.
പൊലീസ് അനുമതി നിഷേധിച്ചതോടെ ഇത് മറികടന്നാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് നീങ്ങിയത്. സ്ത്രീകള്‍ക്കെതിരേയും പൊലീസ് വലിയ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. അവരുടെ ജനനേന്ദ്രീയങ്ങളില് പോലും മര്‍ദ്ദനമേറ്റെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു.പ്രതിഷേധക്കാരില്‍ ഒരാള്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അവരെ ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ടെന്നും .ഡോ: അസീം പറഞ്ഞു.
പൗരത്വഭേദഗതിക്കെതിരെ മുന്നോട്ട് വരുന്ന നിരന്തകരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പൊലീസുകാര്‍ക്കെതിരെ രൂക്ഷവിമര്‍ശമാണ് ഉയരുന്നത്.പാര്‍ലമെന്റിലേക്ക് നടക്കാനിരുന്ന മാര്‍ച്ച് ദല്‍ഹിയിലെ ഒഖ്ല പ്രദേശത്ത് വെച്ച് പൊലിസ് തടയുകയായിരുന്നു. ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ വെച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതിഷേധക്കാരെ ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിട്ടയച്ച വിദ്യാര്‍ത്ഥികള്‍ പൊലിസില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.വിദ്യാര്‍ത്ഥികളെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു .
അതേസമയം പ്രതിഷേധം നടത്തിയ ചില വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ നിന്നും തടസ്സപ്പെടുത്തല്‍, ഇതിനായി അക്രമ മാര്‍ഗങ്ങള്‍ ഉപയോഗിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായം ചെയ്യാതിരിക്കല് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.