കാസർകോട് : ഫെബ്രവരി രണ്ടിന് ദക്ഷിണ കർണാടകയിലെ ബണ്ട്വാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെടുത്ത മുഹ്തസിം എന്ന ഡോൺ തസ്ലീമീനെ കൊലപ്പെടുത്തിയ സംഘത്തിലെ ജയിലിലുള്ള നാലുപേരടക്കം 16 പേര് പോലീസ് പിടിയിലായി. നാട്ടിൽ നിന്ന് മൂന്നു പേരെയും വിദേശത്തുള്ള നാലു പേരെയുംഉടൻ പിടികൂടുമെന്നും ഇവർക്കെതിരെ കൃത്യമായി തെളിവുകൾ ലഭിച്ചു കഴിഞ്ഞുവെന്നും പോലീസ് വ്യക്തമാക്കി . ഒരുവർഷം മുൻപ് തന്നെ തസ്ലീമിനെ വകവരുത്താനുള്ള ഗുഡാലോചന ആരംഭിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായിരുന്ന നീക്കങ്ങളായിരുന്നു പല കേസുകളിലും തസ്ലീം അകപ്പെട്ടതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
രാജ്യവിരുദ്ധ ശബ്ദ സന്ദേശത്തിന്റെ മറവിൽ ഡൽഹി പോലീസിനെ കരുവാക്കി തസ്ലീമിനെ കുടുക്കാനുള്ള ശ്രമമാണ് ആദ്യം പാളിയത് .ശബ്ദത്തിന്റെ ഉടമ തസ്ലീമ അല്ലെന്ന് തിരിച്ചറിഞ്ഞാണ് പോലീസ് ഇയാളെ അന്ന് വെറുതെ വിട്ടത്.അതിനു ശേഷമാണ് മംഗളൂരുവിലെ ജ്വല്ലറി കവർച്ചാക്കേസിൽ തസ്ലീമിനെ കുടുക്കിയത്.ഒരു വ്യവസായിയുടെ കണക്കിൽ പെടാത്ത സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ചു തസ്ലീമിനെ സമീപിക്കുകയും വിൽക്കാൻ സഹായിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.ഈ ഇടപാടിൽ തസ്ലിമിന് പത്തുലക്ഷം രൂപ ലഭിക്കുകയും ചെയ്തു.പിന്നീട് ഈ ഗൂഢസംഘമാണ് തസ്ലിമിനെ ഒറ്റിക്കൊടുത്ത് കേസിൽ പ്രതിയാക്കിയത്.ജയിലിൽ ബലാത്സംഗ കേസിൽ ജീവപരന്ത്യം തടവ് ശിക്ഷ അനുഭവിച്ചു വരുന്ന സയൻറ്റിസ്റ്റ് മൻഞ്ച എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തടവുകാരൻ കാലിയ റഫീഖ് കൊലക്കേസിൽ മറ്റൊരു ജയിലിൽ തടവിലുള്ള പ്രതിക്ക് തസ്ലിമിന്റെ നീക്കങ്ങൾ അപ്പപ്പോൾ ചോർത്തുകയായിരുന്നു.ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കാലിയ റഫീഖ് കൊലയിൽ തസ്ലിമിന് പങ്കില്ലെന്നാണ് പോലീസ് പറയുന്നത്.പിടിയിലുള്ള ക്രിമിനലുകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നിരീക്ഷണങ്ങൾ.കൂടാതെ കൊലക്ക് കാരണം രണ്ടുകോടിയുടെ ഇടപാടാണെന്നതും വ്യാജമാണെന്നാണ് ഇപ്പോൾ പോലീസും പറയുന്നത് .ഗൾഫിലും നാട്ടിലും സ്വർണ -മദ്യം മാഫിയ സംഘങ്ങളെ ഒറ്റുകൊടുക്കന്നതും തസ്ലീം ജീവിച്ചിരുന്നാൽ അനധികൃതമായി ഒന്ന് നടക്കില്ലന്ന് ഉറപ്പായപ്പോഴാണ് തസ്ലിമിനെ നിഷ്ടൂരമായി വകവരുത്തിയത്. സയന്റിസ്റ് മഞ്ചക്കൊപ്പം സഹതടവുകാരനായി കഴിയുന്നതിനിടയിൽ ഇരുവരും സുഹൃത്തുക്കളായി മാറിയിരുന്നു.ഇതിനിടയിൽ തസ്ലീം മഞ്ചയോട് വെളിപ്പെടുത്തിയ പലകാര്യങ്ങളും ഈ സംഘത്തിന് തലവേദനയി മാറിയിരുന്നു ,ജനുവരി 28 തിയതി മുതൽ തന്നെ തട്ടിക്കൊണ്ടുപോകൽ സംഘം ഗുൽബർഗ കേന്ദ്രീകരിച്ച തമ്പടിച്ചു നിരീക്ഷണം നടത്തി വന്നിരുന്നു.ഗുൽബർഗ സെൻട്രൽ ജയിൽനിന്നും പുറത്തിറങ്ങിയ തസ്ലീം ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുകയും സുഹൃത്തുക്കൾക്കും സഹോദരനുമൊപ്പം വാഹനത്തിൽ കയറി ഉദ്ദേശം അമ്പത് കി.മീറ്റർ പിന്നിട്ട് യാത്ര തുടരുന്നതിനിടയിൽ ഹൂബ്ലി ദാർവാഡിൽ വച്ച് തസ്ലീം സഞ്ചരിച്ച കാറിനു കുറുകെ ഇർഫാൻ ഭണ്ഡാരി എന്നിവരടങ്ങുന്ന ഗുണ്ടാ സംഘം കാർ നിർത്തി കാർഗ്ലാസ് അടിച്ചുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തസ്ലിമിനെ തട്ടികൊണ്ടുപോയത്. തുടർന്ന് ഇവർ മംഗലാപുരത്തുള്ള മറ്റൊരു വാടകക്കൊലയാളി സംഘത്തിന് തസ്ലിമിനെ കൈമാറി.ഈ സംഘം തസ്ലിമുമായി കാറിൽ കുതിക്കുമ്പോൾ പോലീസിന്റെ കൈകളിൽ അകപ്പെട്ടെങ്കിലും തസ്ലീം ഇവർക്കൊപ്പം കരിമ്പിൻ തോട്ടത്തിലേക്ക് ഓടിമറഞ്ഞു രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു വാഹനത്തിലാണ് ബണ്ട്വാൾ സ്റ്റേഷൻ പരിധിയിൽ തസ്ലിമിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത് .ഹൂബ്ലി ദാർവാഡ് സംഘത്തിന്റെ ചുമതല തട്ടിക്കൊണ്ടുപോയി തസ്ലീമിനെ മംഗളൂരു സംഘത്തെ ഏൽപ്പിക്കുക മാത്രമായിരുന്നു ,അതെസമയം ലക്ഷ്യം നേടാനായില്ലെങ്കിൽ വാഹനാപകടം സൃഷ്ടിച്ചു കൊലപാതകം നടത്താൻ മറ്റൊരു സംഘവുമ സജ്ജരായിനിന്നിരുന്നു. തസ്ലിനൊപ്പമുണ്ടായിരുന്ന മുഴുവൻ പേരെയും അക്രമിക്കണമെന്ന പദ്ധതി പാളിയത് അവർ ഓടി രക്ഷപ്പെട്ടതുകൊണ്ടുമാത്രമാണ്.അതിനിടെ കൊലയാളി സംഘവും ഇതിനെ പിന്നിലിരുന്ന് നയിച്ചവരും മോചനദ്രവ്യമായി തസ്ലിമിനോട് ആവശ്യപ്പെട്ടത് അമ്പത് ലക്ഷം രൂപയും അഞ്ചുകിലോ സ്വർണ്ണവുമായിരുന്നു.എന്നാൽ വെറും പത്തുലക്ഷം നൽകാമെന്നായിരുന്നു തസ്ലിമിന്റെ മറുപടി അത് മാത്രമേ നിലവിൽ കൈയിലുള്ളവന്ന് തസ്ലീം പറഞ്ഞിട്ടും ചെവിക്കൊള്ളാൻ തയാറാകാതെ ഘാതകസംഘം കൊല നടത്തുകയായിരുന്നു.
തസ്ലിമിന്റെ മൃതദേഹം കണ്ടെടുത്തത കാർ നേരത്തെ കണ്ണൂർ സ്വദേശി പാട്ടത്തിന് നൽകിയതായിരുന്നു.ഇത് കറങ്ങി തിരിഞ്ഞു തസ്ലീമിന്റെ കൈകളിൽ എത്തുകെയും പിന്നീട് ആ കാർ തസ്ലീം നോപ്പെട്ട റഫീഖിനാണ് കൈമാറിയിരുന്നത്. എന്നാൽ കാർ നഷ്ടപ്പെട്ട വിവരം ഉൾക്കൊള്ളിച്ചു കണ്ണൂർ സ്വദേശി മാസങ്ങൾക്കുമുമ്പേ പൊലീസിന് പരാതി നൽകിയതിനാൽ കാർ ഉടമ കൊലക്കേസിൽ നിന്ന് ഒഴിവായി.കൊലനടത്താനുള്ള ഗൂഢാലോചനയിൽ നാലുപർക്ക് നേരിട്ട് പങ്കുള്ളതായി അന്വേഷകർ സ്ഥിരീകരിച്ചിട്ടുണ്ട്.ഉപ്പളയിൽ നിന്നുള്ള മൂന്നുപേരും ഒരു ചെമ്പിരിക്ക സ്വദേശിയുമാണ് കൊലക്ക് പിന്നിലെ തലച്ചോർ. കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയായ റോയും ദുബൈ പോലീസും അന്വേഷണത്തിൽ ഇടപെട്ടതോടെ നിഷിക്രിയമായിരുന്ന അന്വഷേണം ഇപ്പോൾ കർണാടക എ.ഡി.ജി.പിയുടെ കർശന നിരീക്ഷണത്തിലാണ് മുന്നേറുന്നത്.അതെ സമയം ദുബായിലുള്ള കുറ്റവാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കർണാടക പോലീസ് .