മലപ്പുറത്ത് ഭർത്താവിനെ ഉടുത്ത സാരികൊണ്ട് കഴുത്തുഞെരിച്ച് കൊന്നു, എല്ലാം ചെയ്തത് കാമുകന്റെ നിർദേശ പ്രകാരം
മലപ്പുറം: ഭർത്താവിനെ ഉടുത്ത സാരി കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ കാമുകൻ പിടിയിൽ. കേസിലെ കൂട്ടുപ്രതിയായ ബീഹാർ സ്വാപുർ സ്വദേശി ജയ്പ്രകാശ് (27) ആണ് പിടിയിലായത്. ബീഹാറിൽവച്ചാണ് ഇയാളെ പിടികൂടിയത്.
ജനുവരി മുപ്പത്തിയൊന്നിനാണ് കോട്ടയ്ക്കൽ റോഡിലെ യാറംപടി പി കെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബീഹാർ സ്വദേശി സൻജിത് പസ്വാൻ (33) കൊല്ലപ്പെട്ടത്. കേസിൽ ഇയാളുടെ ഭാര്യ പൂനംദേവിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി കൃത്യം നടത്തുന്നതിന് തൊട്ടുമുമ്പ് ജയ്പ്രകാശിനെ ഫോണിൽ വിളിച്ച് ദീർഘനേരം സംസാരിച്ചിരുന്നു.
യുവതിയുടെ കോൾലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബീഹാറിലെത്തിയെങ്കിലും ജയ്പ്രകാശിനെ പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് ഇയാളുടെ ബന്ധുക്കളുടെ സഹായത്തോടെയാണ് കെണിയൊരുക്കിയത്. ജയ്പ്രകാശാണ് പ്രതിക്ക് അരുംകൊല നടത്താനുള്ള നിർദേശങ്ങൾ നൽകിയതെന്ന് പൊലീസ് അറിയിച്ചു.