ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയാക്കി, സി.എഫ്.എല്‍. ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കും
തിരുവനന്തപുരം: 2020-21 സാമ്ബത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി തന്റെ ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. ജനാധിപത്യവും സ്വേച്ഛാധിപത്യവും രാജ്യത്ത് മുഖാമുഖം നില്‍ക്കുകയാണെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്ന ഭരണാധികാരികളാണ് കേന്ദ്ര സര്‍ക്കാരില്‍ ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമവും ഹിംസവും കര്‍മമെന്ന് വിശ്വസിക്കുന്ന അണികളാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ സാമ്ബത്തിക ഘടന അങ്ങേയറ്റത്തെ തകര്‍ച്ചയിലാണെന്നും കേന്ദ്രം സംസ്ഥാനത്തിന് 8330 കോടി രൂപയിലധികമാണെന്നും സംസ്ഥാനം നിലവില്‍ സാമ്ബത്തികമായി ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഡ്ജറ്റിലെ പ്രസക്ത ഭാഗങ്ങള്‍ :
അതിവേഗ റെയില്‍ പാതയുടെ ബന്ധപ്പെട്ട നടപടികള്‍ അവസാനഘട്ടത്തിലെന്ന് മന്ത്രി തോമസ് ഐസക്ക്
സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് പലിശ രഹിത വായ്പ്പ സര്‍ക്കാര്‍ നല്‍കും
5000 കിലോമീറ്ററിന്റെ റോഡ് നിര്‍മാണം സര്‍ക്കാര്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കും
എല്ലാ ക്ഷേമ പെന്‍ഷനുകളിലും 100 രൂപയുടെ വര്‍ദ്ധനവ്, ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയാക്കി
ഗ്രാമീണ റോഡ് പദ്ധതിക്ക് 1000 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തി, തീരദേശ വികസനത്തിനും 1000 കോടി
സി.എഫ്.എല്‍. ഫിലമെന്റ് ബള്‍ബുകള്‍ സര്‍ക്കാര്‍ നിരോധിക്കും, നിരോധനം നവംബര്‍ മുതല്‍
43 കിലോമീറ്ററുകളില്‍ 10 ബൈപ്പാസുകളും, 53 കിലോമീറ്ററില്‍ 74 പാലങ്ങളും സര്‍ക്കാര്‍ കൊണ്ടുവരും
തൊഴില്‍ സംരംഭകരുടെ എണ്ണം നിലവില്‍ 23453
കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 47 ലക്ഷമായി വര്‍ദ്ധിച്ചു
സംസ്ഥാനത്ത് മത്സ്യോത്പാദനം 8.2 ലക്ഷം ടണ്‍ ആയി
2020-21ല്‍ കിഫ്ബിയില്‍ 20,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും
രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി സര്‍ക്കാര്‍ നല്‍കും
500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കും
ആരോഗ്യ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 9651 കോടി രൂപ ചിലവഴിച്ചു
പ്രവാസ ക്ഷേമ പദ്ധതികള്‍ക്ക് 90 കോടി ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു
*റബർ പാർക്ക് ഈ വർഷം സ്ഥാപിക്കും. ഒന്നാം ഘട്ടം വെള്ളൂർ ന്യൂസ് പ്രിന്റിലെ 500 ഏക്കറിൽ.പാലുത്പാദനത്തിന് കൂടുതല്‍ പദ്ധതികള്‍ ഡയറി ഫാമുകള്‍ക്ക് നാല്‍പ്പത് കോടി
*2021ല്‍ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി കൈവരിക്കും.
*ആശാപ്രവര്‍ത്തകരുടെ ഹോണറേറിയം 500 രൂപ വര്‍ധിപ്പിക്കും മറ്റ് ആരോഗ്യപദ്ധതികളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്ക് പഴയ കാരുണ്യ സ്കീമിന്റെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കും
*വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്കരണകേന്ദ്രത്തിന് 3 കോടി വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാര്‍ക്കിലും പഴങ്ങളിൽനിന്ന് വൈനുണ്ടാക്കാൻ സംവിധാനമൊരുക്കും
*പാലക്കാട്ടെ റൈസ് പാര്‍ക്ക് 2021-ല്‍ പ്രവര്‍ത്തനസജ്ജമാക്കും. രണ്ട് റൈസ് പാര്‍ക്കുകള്‍ കൂടി കേരളത്തില്‍ വരും
*ഇടുക്കിയില്‍ പ്രത്യേക പദ്ധതികള്‍ ജൈവകൃഷി വ്യാപിപ്പിക്കും. റീബില്‍ഡ് കേരളത്തില്‍ നിന്നും ഇരുന്നൂറ് കോടി നല്‍കും.തോട്ടം തൊഴിലാളികളുടെ ഭവനനിര്‍മ്മാണം ലൈഫ് പദ്ധതിയുമായി ഭാഗമാകും
*കിഫ്ബിയില്‍ നിന്നും മാത്രമായി ഇടുക്കിക്ക് ആയിരം കോടിയുടെ പദ്ധതികള്‍.പ്രളയനഷ്ടം കണക്കിലെടുത്ത് റോഡ് പദ്ധതികളില്‍ ഇടുക്കിക്ക് പ്രാധാന്യം നല്‍കും.ഇടുക്കിയില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കും
*മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് 50 കോടി, കാൻസർ മരുന്നുകളുടെ വില കുറയും
*മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലുകളുടെ അടിത്തട്ട് ശുചിയാക്കും യന്ത്രസഹായത്തോടെ ചളി നീക്കി കായലിന്റെ ശേഷി വർദ്ധിപ്പിക്കും
*ടൂറിസം പ്രോത്സാഹനത്തിന് 323 കോടി. മുസിരിസ് പദ്ധതി 2012ൽ കമമീഷൻ ചെയ്യും. ആലപ്പുഴയെ പൈതൃക നഗരമാക്കും
*പ്രവാസി വകുപ്പിന് 30 കോടി രൂപയായിരുന്നത് 90 കോടി രൂപയായി വര്‍ധിപ്പിക്കും.വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതി നടപ്പാക്കും
*പുതിയ പാലിയേറ്റീവ് നയത്തിന് അംഗീകാരം നല്കി. ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് ഡാറ്റാ ബേസ് തയ്യാറാക്കും
*25 രൂപയ്ക്ക് ഊണ് നല്കുന്ന 1000 ഭക്ഷണ ശാലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കും
*എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജിങ്ങ് .സ്ത്രീകള്‍ക്ക് മാത്രമായുള്ള ബജറ്റ് വിഹിതം 1509 കോടി
*നദീ പുനരുജ്ജീവനത്തിന് 20 കോടി ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി അരലക്ഷം കിലോമീറ്റര്‍ തോടുകള്‍ നവീകരിക്കും
*20000 ഏക്കറില്‍ ജൈവ കൃഷി . ഹരിതകേരള മിഷന് 7 കോടി രൂപ വകയിരുത്തും
*വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് പ്രത്യേക സഹായമായി 20 കോടി രൂപ വകയിരുത്തും.പച്ചക്കറി, പുഷ്പ കൃഷി വ്യാപനത്തിന് ആയിരം കോടി
*മെട്രോ, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും
*എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ക്ലസ്റ്റര്‍ ആക്കി, ഇ ടിക്കറ്റിങ് അടക്കമുള്ള സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കും
*25000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നടത്തുന്നത്.വരുന്ന സാമ്പത്തിക വര്‍ഷം 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും
*സിയാല്‍ കൂടി പങ്കാളിയായ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി പുരോഗമിക്കുന്നു. 2020-21ല്‍ കോവളം ജലപാത ഗതാഗതത്തിനായി തുറന്നു കൊടുക്കും.
ഇപ്പോള്‍ കനാലുകളുടെ വീതി 18-20 മീറ്ററാണ്. 2025-ഓടെ വീതി 40 മീറ്ററാക്കും ഇതോടെ ചരക്കുനീക്കത്തിന്റെ അന്‍പത് ശതമാനവും ജലമാര്‍ഗ്ഗമായിരിക്കും
*കൊച്ചിയിൽ വൻ വികസനം നടപ്പാക്കും. 6000 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചിക്കായി അനുവദിക്കുക.
*കൊച്ചി- മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി അനുവദിച്ചു
*ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ യാഥാര്‍ഥ്യമാക്കും. പുതിയ സര്‍വീസ് റോഡ്, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പദ്ധതിയുടെ ഭാഗമായിരിക്കും.
* 2020 നവംബര്‍മുതല്‍ സിഎഫ്എല്‍ ബള്‍ബുകളുടെ വില്പന നിരോധിക്കും.വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്സ്മിഷന് ലൈനുകള്‍ പണിയും
*1675 കോടി രൂപ ഊര്‍ജമേഖലയ്ക്ക് വകയിരുത്തി. 2020-21ല്‍ സൗരോര്‍ജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോര്‍ജ്ജവൈദ്യുതി പദ്ധതി വ്യാപിപ്പിക്കും
*സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്‍കും
ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി അനുവദിച്ചു
*കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും.74 പാലങ്ങൾ നിർമിക്കും. 44 സ്റ്റേഡിയങ്ങൾ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും.
*പൊതുമേഖലസ്ഥാപനങ്ങളുടെ ഉത്പാദനം 2799 കോടിയില്‍ നിന്നും 3442 കോടിയായി ഉയര്‍ന്നു. 2015-16ല്‍ 213 കോടി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ 102 കോടി ലാഭത്തിലാണ്
*1.7 ലക്ഷം ഹെക്ടറായി കുറഞ്ഞ നെല്‍കൃഷി ഈ സര്‍ക്കാരിന്റെ കാലത്ത് 2.03 ലക്ഷം ഹെക്ടര്‍ ആയി കൂടി
*ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളുടെ ഭാഗമായി പുതുതായി ചേർന്നു
* വീടില്ലാത്തവർക്ക് ഒരു ലക്ഷം ഫ്ളാറ്റുകൾ.ഗ്രാമീണ റോഡുകൾക്ക് 1000 കോടി. പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി
* 500 മെഗാവാട്ട് അധികവൈദ്യുതി ഉൽപാദിപ്പിക്കും.രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകൾ കൂടി നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.
* .2020–21 ഒരു ലക്ഷം വീട്, ഫ്ലാറ്റ് നിർമിക്കും. ഗ്രാമീണ റോഡുകൾക്ക് 1000 കോടി. പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകൾ കൂടി നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.
*ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ല
*.ക്ഷേമ പെൻഷനിൽ വർധനഎല്ലാ ക്ഷേമ പെൻഷനും വർധിപ്പിച്ചു. 100 രൂപ വീതമാണ് ക്ഷേമ പെൻഷനുകൾ കൂട്ടിയത്. 1000 കോടി തീരദേശ പാക്കേജും പ്രഖ്യാപിച്ചു.
*.സാധാരണക്കാർക്കു പകരം കോർപ്പറേറ്റുകളെയാണ് കേന്ദ്ര സർക്കാർ സഹായിക്കുന്നത്.
*. 2009 ന് സമാനമായ സാമ്പത്തിക തകർച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്
*.സാമ്പത്തിക പ്രതിസന്ധി മറികടക്കും; വരുമാന വർദ്ധനവിന് നടപടികളുണ്ടാകുമെന്ന് ഐസക്
*. രാജ്യം അസാധാരണ വെല്ലുവിളി നേരിടുന്ന കാലം. പൗരത്വ നിയമവും പൗരത്വ രജിസ്ട്രറും സൃഷ്ടിക്കുന്ന ആശങ്കകൾ വാക്കുകൾക്കതീതം
യുവതലമുറയുടെ പ്രതിഷേധത്തിൽ പ്രതീക്ഷ.
*. രാഷ്ട്രീയ സമൂഹ അന്തരീക്ഷം വളരെ മോശമെന്ന് ധനമന്ത്രി. ഭയം ഒരു രാജ്യമെന്നും നിശബ്ദത ഒരു ആക്രമണമെന്നുമുള്ള വയനാടിലെ സ്കുൾ വിദ്യാർത്ഥി ദ്രുപതിന്റെ കവിത ഉദ്ധരിച്ച് തുടക്കം
*. ബജറ്റ് അവതരണം തുടങ്ങി രാജ്യം അസാധാരണ വെല്ലുവിളി നേരിടുന്ന കാലം. പൗരത്വ നിയമവും പൗരത്വ രജിസ്ട്രറും സൃഷ്ടിക്കുന്ന ആശങ്കകൾ വാക്കുകൾക്കതീതം