പിരീഡ്സിൽ കോളേജിലും കല്യാണത്തിനും പോകാമെങ്കിൽ എന്തുകൊണ്ട് അമ്പലത്തിൽ പൊയ്ക്കൂടാ? യൂട്യൂബർ ചോദിച്ചത് മ്ളേച്ഛം ഭാഷയില്ലെന്ന് ഓട്ടോ ഡ്രൈവർമാർ
ആലുവ മെട്രോ സ്റ്റേഷന് സമീപം യൂട്യൂബറായ യുവതിക്ക് നേരെ അക്രമം നടത്തിയെന്ന പരാതിയിൽ പ്രതികരണവുമായി ഓട്ടോ ഡ്രൈവർമാർ. മോശം വാക്കുകൾ ഉപയോഗിച്ച് തട്ടിക്കയറാൻ വന്നത് പെൺകുട്ടിയാണെന്നും തങ്ങളാരും അമാന്യമായി അവരോട് പെരുമാറിയിട്ടില്ലെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.”ഒന്നുരണ്ട് മാസക്കാലമായിട്ട് സ്കൂൾ കോളേജ് കുട്ടികളോട് യൂട്യൂബറായ യുവതിയും സംഘവും ഡബിൾ മീനിംഗുകളുള്ള പല ചോദ്യങ്ങളും ചോദിച്ചു വരുന്നുണ്ട്. മുകളിൽ കിടക്കുന്നതാണോ താഴെക്കിടക്കുന്നതാണോ സുഖം? പിരീഡ്സ് ടൈമിൽ കോളേജിലും കല്യാണത്തിനും പോകാമെങ്കിൽ എന്തുകൊണ്ട് അമ്പലത്തിൽ പൊയ്ക്കൂടാ? തുടങ്ങിയതായിരുന്നു പല ചോദ്യങ്ങളും.ഒരുദിവസം സവാരിക്ക് കയറിയ ചിലർ ഇതുമായി ബന്ധപ്പെട്ട് പരാതി പറയുന്നതും ഞങ്ങൾ കേട്ടു. അങ്ങനെയാണ് സംഭവദിവസം യൂട്യൂബറിനോട് കാര്യം തിരക്കിയത്. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് മോശമല്ലേ എന്നേ ഞങ്ങൾ ചോദിച്ചുള്ളൂ. കേട്ടയുടൻ ചാടിവന്ന് പറയാത്ത അനാവശ്യങ്ങളില്ല. ആ കുട്ടിയുടെ പിതാവിന്റെ പ്രായമുള്ളവരോട് പോലും മോശമായ കാര്യങ്ങൾ പറഞ്ഞു”.കഴിഞ്ഞദിവസമാണ് പരാതിക്കിടയായ സംഭവം നടന്നത്. യൂട്യൂബറായ യുവതി ചോദ്യം ചോദിച്ചതിന്റെ പേരിൽ തന്നെ ഒരു സംഘം ആളുകൾ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി നൽകിയത്.