സ്ത്രീധന പീഡനം: സിപിഐ നേതാവിന്റെ ഭാര്യ പൊലീസ് സ്റ്റേഷനിൽ അഭയം തേടി
കായംകുളം∙ സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരമർദനം സഹിക്കവയ്യാതെ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ സിപിഐ ലോക്കൽ സെക്രട്ടറിയുടെ ഭാര്യയെ ആശുപത്രിയിലാക്കി. സിപിഐ ചിറക്കടവം ലോക്കൽ സെക്രട്ടറി, ചിറക്കടവം പുത്തൻവീട്ടിൽ ഷമീർ റോഷന്റെ ഭാര്യ ഇഹ്സാനയെയാണ് (24) കായംകുളം പൊലീസ് താലൂക്ക് ആശുപത്രിയിലാക്കിയത്. ഷമീർ റോഷനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് കേസ്.
വനിതാ ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമം; മലയാളി യുവതി പരുക്കുകളോടെ ആശുപത്രിയിൽ
വനിതാ ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമം; മലയാളി യുവതി പരുക്കുകളോടെ ആശുപത്രിയിൽ
മൂന്നു വർഷം മുൻപായിരുന്നു ഷമീര്‍ റോഷനുമായി ഇഹ്സാനയുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് റോഷൻ സ്ഥിരമായി മർദിച്ചിരുന്നതായി ഇഹ്സാന പരാതിയിൽ പറഞ്ഞു . കഴിഞ്ഞ ദിവസവും സ്ത്രീധനത്തെ ചൊല്ലി വഴക്കുണ്ടായതിനെ തുടർന്ന് ഭർത്താവ് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് ഇഹ്സാന പറഞ്ഞു. ഇഹ്സാനയുടെ ശരീരത്തിൽ ബെൽറ്റിന് അടിച്ച പാടുണ്ട്. ഭർത്താവും ഭർതൃമാതാവും സഹോദരിയും ചേർന്നാണ് മർദിച്ചതെന്ന് പൊലീസിൽ നൽകിയ മൊഴിയിലുണ്ട്.