യു കെ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഇന്ത്യൻ സ്കോച്ച്; ഫ്രാൻസിനെ പിന്തള്ളി ഏറ്റവും വലിയ വിപണിയായി ഇന്ത്യ
ലണ്ടൻ: ഫ്രാൻസിനെ പിന്തള്ളി യു കെയിലെ ഏറ്റവും വലിയ സ്കോച്ച് വിസ്കി വിപണിയായി ഇന്ത്യ. മുൻവർഷത്തെക്കാൾ 60 ശതമാനം വർദ്ധനവാണ് ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നത്. സ്കോട്ട്ലാൻഡിലെ പ്രമുഖ വ്യവസായ സ്ഥാപനത്തിന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കഴിഞ്ഞ വർഷം 219 മില്യൺ 70 സി എൽ സ്കോച്ച് ബോട്ടിലുകളാണ് ഇന്ത്യ യു കെയിൽ ഇറക്കുമതി ചെയ്തത്. ഫ്രാൻസ് 205 മില്യൺ ബോട്ടിലുകളും. കഴിഞ്ഞ പത്തുവർഷത്തിനിടെ 200 ശതമാനം വളർച്ചയാണ് ഇന്ത്യൻ സ്കോച്ച് വിപണിയിൽ ഉണ്ടായിരിക്കുന്നതെന്ന് സ്കോച്ച് വിസ്കി അസോസിയേഷൻ പറയുന്നു.അതേസമയം, ഇന്ത്യൻ വിസ്കി വിപണിയിൽ രണ്ട് ശതമാനം മാത്രമാണ് സ്കോച്ച് വിസ്കിയുടെ ഉത്പാദനം.ഇന്ത്യയിലെ സ്കോച്ച് വിസ്കിയുടെ 150 ശതമാനം താരിഫ് ലഘൂകരിക്കുന്ന യു കെ-ഇന്ത്യ എഫ് ടി എ കരാർ സ്കോട്ട്ലാൻഡിലെ വിസ്കി കമ്പനികൾക്ക് വിപണി പ്രവേശനം വർദ്ധിക്കുന്നതിന് കാരണമാകുമെന്ന് സ്കോച്ച് വിസ്കി അസോസിയേഷൻ വിശകലനം ചെയ്യുന്നു. ഇത് അഞ്ച് വർഷത്തിനുള്ളിൽ ഒരു ബില്യൺ പൗണ്ട് അധിക വളർച്ച സാദ്ധ്യമാക്കുകയും ചെയ്യുന്നു.
സ്കോച്ച് കയറ്റുമതിയിൽ ഇന്ത്യൻ വിപണിയുടെ മൂല്യം 282 ദശലക്ഷം പൗണ്ട് മൂല്യത്തോടെ അഞ്ചാം സ്ഥാനത്താണ്. 2021ൽ 93 ശതമാനം വർദ്ധനവോടെ വിപണിമൂല്യം ഫ്രാൻസ്, സിംഗപ്പൂർ, തായ്വാൻ എന്നിവർക്ക് പിന്നിലായി എത്തിയിരുന്നു. 2022ൽ ഇന്ത്യ യൂറോപ്യൻ യൂണിയനെ മറികടന്ന് യു കെയിലെ ഏറ്റവും വലിയ സ്കോച്ച് വിപണിയായി മാറുകയായിരുന്നു.