ക്ഷേത്രത്തിന് സമീപത്തുനിന്ന് വാങ്ങിയ ഐസ്ക്രീമിൽ ചത്ത തവള, മൂന്ന് കുട്ടികൾ ആശുപത്രിയിൽ; കടയുടമ അറസ്റ്റിൽ
ചെന്നൈ: ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദ്ദിച്ച് അവശയായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസ്ക്രീമിൽ തവള ഉണ്ടായിരുന്നെന്ന് രക്ഷിതാക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
കോവളൻ നഗറിൽ താമസിക്കുന്ന അൻപുസെൽവത്തിന്റെയും ജാനകിശ്രീയുടെയും മക്കളായ മിതശ്രീ (എട്ട്), രക്ഷണശ്രീ (ഏഴ്), ധരണി (നാല്) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേസിൽ കടയുടമ ദുരൈരാജി (60)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം.തൈപ്പൂയ്യ ഉത്സവത്തോടനുബന്ധിച്ച് മുരുകൻ ക്ഷേത്രത്തിലെത്തിയതായിരുന്നു ജാനകിശ്രീയും മക്കളും. ഇതിനിടയിൽ ദുരൈരാജിയുടെ കടയിൽ നിന്ന് മക്കൾക്ക് ഐസ്ക്രീം വാങ്ങിക്കൊടുത്തു. ഇതു കുറച്ച് കഴിച്ചയുടൻ കുട്ടികൾ ഛർദിക്കാൻ തുടങ്ങി. തുടർന്ന് ഐസ്ക്രീം പരിശോധിച്ചപ്പോഴാണ് തവള ചത്തുകിടക്കുന്നത് കണ്ടത്.