ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ മഹേഷ് ലൈംഗിക ബന്ധത്തിലേർപ്പെട്ടു, മൃതദേഹത്തിൽ നിന്ന് പ്രതിയുടെ ശരീര സ്രവങ്ങൾ ലഭിച്ചു
കാലടി: കാഞ്ഞൂരിൽ യുവതിയെ കൊന്ന് ഭർത്താവ് ജാതിത്തോട്ടത്തിൽ തള്ളിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തമിഴ്നാട് തെങ്കാശി സ്വദേശി രത്നവല്ലിയെ (35)യാണ് ഭർത്താവ് മഹേഷ് കുമാർ (38) കൊലപ്പെടുത്തിയത്. മൃതദേഹവുമായി പ്രതി ലൈംഗിക വേഴ്ച നടത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
രത്നവല്ലിയുടെ മൃതദേഹത്തിൽ നിന്ന് പ്രതിയുടെ ശരീര സ്രവങ്ങളടക്കം ലഭിച്ചിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. പൊലീസ് നടത്തിയ ഇൻക്വസ്റ്റിൽ ലൈംഗിക വേഴ്ചയുടെ തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ അത് കൊലപാതകത്തിന് മുൻപാണോ ശേഷമാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉറപ്പിക്കാനായിരുന്നില്ല. മഹേഷ് കുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം മൃതദേഹത്തെ അവഹേളിച്ചതിനുള്ള വകുപ്പ് കൂടി ചേർക്കും.
കൃത്യം നടത്തിയതിന് പിന്നാലെ ഭാര്യയെ കാൺമാനില്ലെന്ന പരാതിയുമായി മഹേഷ് കുമാർ കാലടി സ്റ്റേഷനിലെത്തിയപ്പോൾ സംശയം തോന്നിയ പൊലീസ് വാടകവീട്ടിലെത്തി പരിശോധിക്കവേ സമീപത്തെ ജാതി തോട്ടത്തിൽ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തെങ്കാശിയിലെ അയൽവാസിയുമായി രത്നവല്ലിക്ക് മുമ്പുണ്ടായിരുന്ന പ്രണയം തുടരുന്നതിലെ പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് മഹേഷ് പൊലീസിനോട് പറഞ്ഞിരുന്നു. രത്നവല്ലിയുടെ സഹോദരനും മഹേഷും പലവട്ടം ശാസിച്ചങ്കിലും ഇരുവരും ബന്ധം തുടർന്നു. കാമുകന്റെ കൂടെ പോകുമെന്ന് രത്നവല്ലി പലപ്പോഴും പറഞ്ഞിരുന്നതായി മഹേഷ് മൊഴി നൽകിയിട്ടുണ്ട്.