പീഡനം നടന്നതായി തെളിവില്ലെന്ന് പൊലീസ്; കൊറിയൻ യുവതിയുടെ ലെെംഗിക പീഡനാരോപണം തെറ്റെന്ന് തെളിഞ്ഞു
കോഴിക്കോട്: കൊറിയൻ യുവതിയെ പീഡിപ്പിച്ചെന്ന കേസ് അന്വേഷണം പൊലീസ് അവസാനിപ്പിക്കും. പീഡനം നടന്നതിന് തെളിവില്ലെന്നതാണ് കാരണം. യുവതിയെ വെെദ്യ പരിശോധനയക്ക് വിധേയയാക്കിയെങ്കിലും പീഡനം നടന്നതായി തെളിവി ലഭിച്ചിട്ടില്ല. പീഡനം നടന്നില്ലെന്നും യുവതി മൊഴി നൽകി. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്ന് പൊലീസ് അറിയിച്ചു.യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായാണ് റിപ്പോർട്ട്. മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് യുവതി പിടിയിലാവുന്നത്.തുടർന്ന് പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം ഉന്നയിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം യുവതി പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്.മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെയെത്തിയ കൊറിയൻ എംബസി അധിക്യതർ യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പൊലീസുമായി കേസ് സംബന്ധിച്ച് വിവരങ്ങൾ തിരക്കി. ആശുപത്രിയിൽ നിന്ന് യുവതിയെ എംബസി ഉദ്യോഗസ്ഥർ ചെന്നെെയിലേയ്ക്ക് കൊണ്ടുപോയി.