മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ’, ആശങ്കയായി അപൂർവരോഗം; പെട്ടെന്നുതന്നെ മരണം സംഭവിക്കാവുന്ന രോഗത്തിന്റെ ലക്ഷണങ്ങൾ ഇവ …
സിയോൾ: മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ (നെഗ്ലേരിയ ഫൗലേരി) അണുബാധയേറ്റ് ദക്ഷിണ കൊറിയയിൽ ഒരു മരണം. തായ്ലാൻഡിൽ നിന്ന് മടങ്ങിയെത്തിയ 50കാരനാണ് അപൂർവരോഗം ബാധിച്ച് മരിച്ചത്. ദക്ഷിണകൊറിയയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ആദ്യകേസാണിത്.നാല് മാസം തായ്ലാൻഡിൽ ചെലവഴിച്ചതിന് ശേഷം ഡിസംബർ 10നാണ് ഇയാൾ ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയത്. അന്ന് വൈകിട്ട് പനി, തലവേദന, ഛർദ്ദി, കഴുത്ത് വീക്കം, അവ്യക്തമായ സംസാരം തുടങ്ങിയ ലക്ഷണങ്ങൾ ഇയാൾക്ക് അനുഭവപ്പെട്ടിരുന്നു. തുടർന്ന് അടുത്തദിവസം ഇയാളെ അത്യാസന്ന വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസംബർ 21നാണ് ഇയാൾ മരിച്ചത്.മലിനമായ വെള്ളത്തിൽ നീന്തുന്നതും അമീബയുടെ സാന്നിദ്ധ്യമുള്ള വെള്ളത്തിൽ മുഖം കഴുകുന്നതുമാണ് രോഗം പകരാനുള്ള പ്രധാന മാർഗങ്ങൾ. മൂക്കിലൂടെയാണ് ഇത് ശരീരത്തിൽ പ്രവേശിക്കുന്നത്. പിന്നീടിത് മസ്തിഷ്ക അണുബാധയ്ക്ക് കാരണമാവും. എന്നാലിത് ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരില്ലെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു.സാധാരണയായി അണുബാധയേറ്റ് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ആദ്യ ലക്ഷണങ്ങൾ പ്രകടമാവുന്നത്. ഒന്ന് മുതൽ 12 ദിവസങ്ങൾക്കുള്ളിലും ലക്ഷണങ്ങൾ പ്രകടമാവാം. തലവേദന, പനി, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. പിന്നീട് കഴുത്ത് ഞെരുക്കം, ആശയക്കുഴപ്പം, ശ്രദ്ധക്കുറവ്, അപസ്മാരം, ഭ്രമം, കോമ എന്നീ ലക്ഷണങ്ങളും ഉണ്ടായേക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ചതിന് ശേഷം രോഗം അതിവേഗം തീവ്രമാവുകയും സാധാരണയായി ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യുന്നു.(ഒന്ന് മുതൽ 18 ദിവസത്തിനുള്ളിലും മരണം സംഭവിക്കാം).നെഗ്ലേരിയ ഫൗലേരി അപൂർരോഗമായതിനാലും അണുബാധ പെട്ടെന്ന് വ്യാപിക്കുന്നതിനാലും ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ആന്റിബയോട്ടിക്സ്, ആന്റിഫംഗൽസ്, ആന്റി- പാരസൈറ്റിക് ഏജന്റ്സ് എന്നിവയടങ്ങിയ മരുന്നുകളാണ് നിലവിൽ ഇതിന്റെ ചികിത്സയ്ക്കായി നൽകിവരുന്നത്.
സിയോൾ: മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ (നെഗ്ലേരിയ ഫൗലേരി) അണുബാധയേറ്റ് ദക്ഷിണ കൊറിയയിൽ ഒരു മരണം. തായ്ലാൻഡിൽ നിന്ന് മടങ്ങിയെത്തിയ 50കാരനാണ് അപൂർവരോഗം ബാധിച്ച് മരിച്ചത്. ദക്ഷിണകൊറിയയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ആദ്യകേസാണിത്.നാല് മാസം തായ്ലാൻഡിൽ ചെലവഴിച്ചതിന് ശേഷം ഡിസംബർ 10നാണ് ഇയാൾ ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയത്. അന്ന് വൈകിട്ട് പനി, തലവേദന, ഛർദ്ദി, കഴുത്ത് വീക്കം, അവ്യക്തമായ സംസാരം തുടങ്ങിയ ലക്ഷണങ്ങൾ ഇയാൾക്ക് അനുഭവപ്പെട്ടിരുന്നു. തുടർന്ന് അടുത്തദിവസം ഇയാളെ അത്യാസന്ന വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസംബർ 21നാണ് ഇയാൾ മരിച്ചത്.മലിനമായ വെള്ളത്തിൽ നീന്തുന്നതും അമീബയുടെ സാന്നിദ്ധ്യമുള്ള വെള്ളത്തിൽ മുഖം കഴുകുന്നതുമാണ് രോഗം പകരാനുള്ള പ്രധാന മാർഗങ്ങൾ. മൂക്കിലൂടെയാണ് ഇത് ശരീരത്തിൽ പ്രവേശിക്കുന്നത്. പിന്നീടിത് മസ്തിഷ്ക അണുബാധയ്ക്ക് കാരണമാവും. എന്നാലിത് ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരില്ലെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു.സാധാരണയായി അണുബാധയേറ്റ് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ആദ്യ ലക്ഷണങ്ങൾ പ്രകടമാവുന്നത്. ഒന്ന് മുതൽ 12 ദിവസങ്ങൾക്കുള്ളിലും ലക്ഷണങ്ങൾ പ്രകടമാവാം. തലവേദന, പനി, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. പിന്നീട് കഴുത്ത് ഞെരുക്കം, ആശയക്കുഴപ്പം, ശ്രദ്ധക്കുറവ്, അപസ്മാരം, ഭ്രമം, കോമ എന്നീ ലക്ഷണങ്ങളും ഉണ്ടായേക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ചതിന് ശേഷം രോഗം അതിവേഗം തീവ്രമാവുകയും സാധാരണയായി ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യുന്നു.(ഒന്ന് മുതൽ 18 ദിവസത്തിനുള്ളിലും മരണം സംഭവിക്കാം).നെഗ്ലേരിയ ഫൗലേരി അപൂർരോഗമായതിനാലും അണുബാധ പെട്ടെന്ന് വ്യാപിക്കുന്നതിനാലും ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ആന്റിബയോട്ടിക്സ്, ആന്റിഫംഗൽസ്, ആന്റി- പാരസൈറ്റിക് ഏജന്റ്സ് എന്നിവയടങ്ങിയ മരുന്നുകളാണ് നിലവിൽ ഇതിന്റെ ചികിത്സയ്ക്കായി നൽകിവരുന്നത്.