ആർക്കും വേണ്ട! തിരിച്ചെടുക്കാതെ കമ്പനിയും കൈയൊഴിഞ്ഞതോടെ അഞ്ച് ലക്ഷത്തിന്റെ കേക്ക് കുഴിച്ചിടാൻ കൺസ്യൂമർഫെഡ്
കൊച്ചി : ക്രിസ്തുമസ് വിപണിയിൽ കേക്കുകൾ നിറഞ്ഞ സമയത്ത് അഞ്ച് ലക്ഷത്തിന്റെ കേക്കുകൾ കുഴിച്ചിടാൻ കൺസ്യൂമർഫെഡ് തീരുമാനം. ഒരു വർഷമായി ഗോഡൗണിൽ കെട്ടിക്കിടക്കുന്ന കേക്കുകളാണ് നശിപ്പിക്കാൻ ഒരുങ്ങുന്നത്. ഷോപ്പുകളിൽ വിറ്റഴിക്കാനാവാത്തതാണ് കാരണം. ടെൻഡറെടുത്ത കമ്പനി കേക്കുകൾ തിരിച്ചെടുക്കാനും തയ്യാറായില്ല. ഇതോടെയാണ് കേക്കുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായത്. ഇതിൽ നിന്നും പാഠം പഠിച്ച കൺസ്യൂമർഫെഡ് ഇക്കുറി ടെൻഡർ വിളിച്ച് ഒരുമിച്ച് കേക്കുകൾ വാങ്ങുന്ന പതിവ് രീതിയും അവസാനിപ്പിച്ചു. മേഖലാ കേന്ദ്രങ്ങളോട് ആവശ്യത്തിന് അനുസരിച്ച് വാങ്ങാനാണ് നിർദ്ദേശം നൽകിയത്.
തൊടുപുഴ ആസ്ഥാനമായ കമ്പനിക്കാണ് കഴിഞ്ഞ വർഷം വലിയ അളവിൽ കേക്കുകൾക്ക് കൺസ്യൂമർഫെഡ് കരാർ നൽകിയത്. എന്നാൽ ഇത് പ്രശസ്തമായ ബ്രാൻഡ് അല്ലെന്ന് അന്നേ ആക്ഷേപമുയർന്നിരുന്നു