വിദ്യാർത്ഥിനിയെ യുവാവ് എടുത്ത് നിലത്തെറിഞ്ഞു, കൊടുംക്രൂരത ചെയ്തത് മഞ്ചേശ്വരം സ്വദേശി അബൂബക്കർ സിദ്ദിക്ക്
കാസർകോട്: റോഡുവക്കിൽ നിൽക്കുകയായിരുന്ന മദ്രസ വിദ്യാർത്ഥിനിയെ യുവാവ് എടുത്ത് നിലത്തെറിഞ്ഞു. കാസർകോട് മഞ്ചേശ്വരം മുദ്യാവറിലാണ് സംഭവം. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിക്കാണ് കൊടുംക്രൂരത ചെയ്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോഡുവക്കിൽ കൂട്ടുകാർക്കൊപ്പം നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ഒരു പ്രകാേപനവും കൂടാതെയാണ് ഇയാൾ എടുത്ത് നിലത്തെറിഞ്ഞത്. സാവധാനം കുട്ടിയുടെ അടുത്തേക്ക് നടന്നെത്തിയശേഷം എടുത്ത് ശക്തമായി നിലത്തെറിയുകയായിരുന്നു. അതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ തിരികെ നടന്നുപോവുകയും ചെയ്തു. ഇയാൾ കുട്ടിയുടെ അയൽവാസിയാണന്നാണ് അറിയുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിക്ക് ആശുപത്രിയിലാണ്.
കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും ഇയാളെ കസ്റ്റഡിയിലെടുത്തതും. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കണ്ണൂരിൽ കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനായ ബാലനെ യുവാവ് തൊഴിച്ച് തെറിപ്പിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പാണ് പുതിയ സംഭവം പുറത്തുവരുന്നത്. തലശേരിയിൽ തിരക്കേറിയ റോഡിൽ റോംഗ്സൈഡായി വണ്ടി നിർത്തിയിട്ട ശേഷമാണ് ഇയാൾ അക്രമം നടത്തിയത്.