കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് വെബ് സൈറ്റിൽ നിന്നും മെട്രോ മുഹമ്മദ് ഹാജി ഫോട്ടോ നീക്കം ചെയ്തതിന് പിന്നലെ മെട്രോ മുഹമ്മദ് ഹാജി ഫാഷന്‍ ഗോള്‍ഡിന്റെ കോ ചെയര്മാനെല്ലെന്നും അദ്ദേഹത്തിന് ഫാഷന്ഗോള്ഡുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞുകൊണ്ട് പ്രസ്താവനയിറക്കിയ മാനേജിംഗ് ഡയറക്ടര്‍ ചന്തേരയിലെ ടി.കെ.പൂക്കോയ തങ്ങള്‍ ഫാഷന്‍ഗോള്‍ഡില്‍ പണമുടക്കിവഞ്ചിക്കപ്പെട്ട നിക്ഷേപകരെക്കുറിച്ച് പ്രസ്താവനയില്‍ ഒന്നും തന്നെ മിണ്ടിയില്ല.10 ലക്ഷം രൂപ മുതല്‍ 2കോടിവരെ ഫാഷന്‍ ഗോള്‍ഡില്‍ മുടക്കിയ പ്രവാസികളടമുള്ള 1500ഓളം വരുന്ന നിക്ഷേപകരെ മുഴുവന്‍ വഞ്ചിച്ചുകൊണ്ടാണ് രണ്ടാഴ്ച്ച മുമ്പാണ് ഇതിന്റെ മൂന്നുശാഖകളും പൂട്ടിയത്.കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് പ്രസിഡണ്ടും മുസ്ലീംലീഗ് നേതാവുമായിരുന്ന മെട്രോ മുഹമ്മദ് ഹാജി ഫാഷന്‍ ഗോള്‍ഡിന്റെ കോ ചെയര്‍മാനാണെന്ന സത്യം പുറത്തുവന്നപ്പോഴാണ് പൂക്കോയ തങ്ങള്‍ പ്രസ്താവനയുമായി രംഗത്ത് വന്നത്.മെട്രോ മുഹമ്മദ് ഹാജി ഫാഷന്‍ ഗോള്‍ഡിന്റെ കോ ചെയര്‍മാനാണെന്ന് തെളിയിക്കാനുള്ള വെബ്സൈറ്റ് തെളിവും വന്നതോടെ പൂക്കോയ തങ്ങള്‍ കള്ളത്തരം പ്രചരിപ്പിക്കുകയാണെന്നും കോ ചെയര്‍മാനെ നാണ ക്കേടില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയതെ ന്ന് വ്യക്തമായി.തങ്ങള്‍ കുടുംബത്തില്‍ പിറന്ന മുസ്ലീങ്ങല്ക്ക് മുസ്ലീം സമുദായം ആധ്യാത്മിക പരിവേഷം നല്കി ബഹുമാനിച്ചുവരുന്നുണ്ട്.മുസ്ലീം കുടുംബത്തിലുണ്ടാകുന്ന ചെറുതും വലുതുമായി പ്രശ്നങ്ങള്‍ക്ക് തങ്ങളുമാരുടെ സഹായം തേടാറുണ്ട്.അത്തരത്തിൽപെട്ട തങ്ങളുമാര്‍ ചതി,വഞ്ചന,തട്ടിപ്പ് എന്നിവയ്ക്ക് കൂട്ടുനിന്നത് ഞെട്ടലോടെയാണ് നിക്ഷേപകർ കാണുന്നത്.ഫാഷന്‍ഗോള്‍ഡില്‍ പണം മുടക്കിയ നിക്ഷേപകരെ വഞ്ചിക്കുകയും കോ ചെയര്‍മാനെ വെള്ള പൂശാനുള്ള ശ്രമവുമാണ് തങ്ങൾ നടത്തിയത്.പൂക്കോയ തങ്ങളും ഇപ്പോഴത്തെ മഞ്ചേശ്വരം എം.എല്‍ എ എം.സി ഖമറുദ്ദീനും,മെട്രോ മുഹമ്മദ് ഹാജിയും അടക്കമുള്ള ഒരു സംഘത്തിന്റെ ഏറ്റവും വലിയ വഞ്ചനയാണ് ജ്വല്ലറിയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍.നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കാനുള്ള കോടികളുടെ ബാധ്യതയില്‍ നിന്നും ഇവര്‍ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. കഴിഞ്ഞ ദിവസം മെട്രോ മുഹമ്മദ് ഹാജി ഫാഷൻ ഗോൾഡിൽ നിർവഹിച്ച പദവിയെ കുറിച്ചുള്ള വിവാദമാണ് വെബ്സൈറ്റില്‍ നിന്ന് കോ ചെയര്‍മാനായിരുന്ന നൽകിയിരുന്ന മുഹമ്മദ് ഹാജിയുടെ പടം പിന്‍വലിക്കാൻ കാരണമായത്. 2020 ജനുവരി 27തിങ്കളാഴിച്ച വൈകുന്നേരത്തോടെയാണ് ജ്വല്ലറിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് കോ ചെയര്മാന് പാടെ അപ്രത്യക്ഷനായത്.തല്‍സമയം വെബ്സൈറ്റില്‍ നിന്ന് ജ്വല്ലറിയുടെ ചെയര്മാന് മഞ്ചേശ്വരം എം.എല്‍.എ എം.സി.ഖമറുദ്ദീനും, മാനേജിംഗ് ഡയറക്ടര്‍.പൂക്കോയ തങ്ങളുമാണെന്നുള്ള ഭാഗവും ഇരുവരുടെയും പടങ്ങളും അതേ പടി നിലനിർത്തിയിട്ടുണ്ട്