സഹോദരിയെ ഒമ്പതുകാരനും സുഹൃത്തുക്കളും പീഡിപ്പിച്ചു, എല്ലാത്തിനും കാരണം മാതാപിതാക്കളുടെ കുത്തഴിഞ്ഞ ജീവിതം; ഇരുവരും ലൈംഗികബന്ധത്തിലേർപ്പെടുന്നത് കുട്ടി കണ്ടു
കൊച്ചി: ഒമ്പതുകാരൻ ഒമ്പതും പതിനൊന്നും വയസുള്ള രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് പതിനൊന്നുകാരിയായ സഹോദരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. കൊച്ചി നഗരത്തിൽ നടന്ന സംഭവത്തിൽ മൂന്നു പേരെയും പ്രതി ചേർത്ത് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടു. ഒന്നരമാസം മുമ്പ് തമിഴ് പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മാതാപിതാക്കൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടാണ് ഒമ്പതുകാരൻ പീഡനം തുടങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് സുഹൃത്തുക്കളെയും വീട്ടിലേക്ക് കൂട്ടി. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സഹോദരനും സുഹൃത്തുക്കളും മൂന്ന് ദിവസം പെൺകുട്ടിയെ പീഡിപ്പിച്ചത്.
സ്കൂളിലെത്തിയ പെൺകുട്ടി സുഹൃത്തിനോട് ഇക്കാര്യം പങ്കുവച്ചു. സുഹൃത്ത് അദ്ധ്യാപികയെയും സ്കൂൾ അധികൃതർ പൊലീസിനെയും അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ പ്രത്യേക കരുതലോടെയാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. ഇതിലാണ് മാതാപിതാക്കളുടെ ലക്കുകെട്ട ജീവിതമാണ് കുട്ടികളെ തെറ്റിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്
കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. കുട്ടികളിൽ നിന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് വിവരങ്ങൾ ശേഖരിച്ച ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു. മാതാപിതാക്കൾ ചൈൽഡ് ലൈനെയും ജുവനൈൽ ജസ്റ്റിസ് ബോർഡിനെയും സമീപിച്ചതോടെയാണ് കുട്ടികളെ അവർക്കൊപ്പം വിട്ടത്.