കാസർകോട്:കേദ്രസർക്കാർ പോലീസിനെയും പട്ടാളത്തെയും രംഗത്തിറക്കി നടപ്പാക്കുന്ന കരിനിയമമായ പൗരത്വ ഭേദഗതി നിയമത്തെ ഇന്ത്യയിലെ ജനങ്ങൾ അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന സി.പി.എം.ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി. ഇന്ന് പുലിക്കുന്നിലെ ഗവ.അതിഥി മന്ദിരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമത്തിന്റെ പേരിൽ നടപ്പാകാനിരിക്കുന്നത് അങ്ങേയറ്റം ജനവിരുദ്ധമായ നയങ്ങളാണ്.ഇതിനെ ജനം ഒറ്റക്കെട്ടായിനിന്ന് ചെറുത്തുതോല്പിക്കും.കോടതിയിലും നിയമപ്പോരാട്ടം തുടരും.അതേസമയം കോടതിയുടെ ഭാഗത്തുനിന്ന് തുടരെതുടരെ ഉണ്ടാകുന്ന സമീപനങ്ങളിൽ ഞങ്ങൾക്കും ആശങ്കയുണ്ട്.യെച്ചൂരി പറഞ്ഞു.
കാസർകോട് ജില്ലയിലെ വിവിധപരിപാടികളിൽ യെച്ചൂരി ഇന്ന് പങ്കെടുക്കും.രാവിലെ ചെറുവത്തൂരിൽ പാർട്ടി പൊതുയോഗത്തിൽ അബ്ഹസംബോധനചെയ്യും . വൈകിട്ട് കാഞ്ഞങ്ങാട്ട് കെ.മാധവൻ ഫൌണ്ടേഷൻ അവർഡ് മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങും .ഇന്നലെ മംഗളൂരു വിമാനത്താവളത്തിൽ യെച്ചൂരിയെ സി.പിഎം . നേതാവ് കെ.ജയാനന്ദ,ഡോ .സി.ബാലൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.