മുന്‍കാമുകന്റെ ഉപദ്രവം മരണത്തിലേക്ക് നയിച്ചുവെന്ന സൂചനയുമായി വൈശാലിയുടെ ആത്മഹത്യ കുറിപ്പ്
ഡല്‍ഹി: സീരിയല്‍ നടി വൈശാലി ടക്കറിന്റെ ആത്മഹത്യാക്കുറിപ്പില്‍ മുന്‍ കാമുകന്റെ പേരുള്ളതായി വെളിപ്പെടുത്തല്‍. ആത്മഹത്യാക്കുറിപ്പില്‍ മുന്‍ കാമുകനായ രാഹുല്‍ ഉപദ്രവിക്കുന്നതായും, വൈശാലി കടുത്ത പിരിമുറുക്കം അനുഭവിച്ചതായും വെളിപ്പെടുത്തലുകളുണ്ട്.
രാഹുലാണ് ആത്മഹത്യാപ്രേരണയ്ക്ക് കാരണക്കാരനെന്ന് എ.സി.പി റഹ്മാന് വ്യക്തമാക്കി . മറ്റൊരു വ്യക്തിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതാണ് നടിയെ ഉപദ്രവിക്കാന്‍ ഇയാളെപ്രേരിപ്പിച്ചത്. നിലവില്‍ ഇയാള്‍ ഒളിവിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ചയാണ് ഇന്‍ഡോറിലെ വസതിയില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെമുറിയിൽ നിന്ന് പുറത്തുവരാതിരുന്നതിനേ തുടർന്ന് അന്വേഷിച്ചെത്തിയ പിതാവാണ് തൂങ്ങിമരിച്ച നിലയിൽ ഇവരെ കാണുന്നത്. സസുരാല്‍ സിമര്‍ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി ടക്കര്‍.