പൂജയിലൂടെ സാമ്പത്തിക ഭദ്രത കൈവരിച്ചുതരാം, സുഹൃത്തിൽ നിന്ന് വാങ്ങിയത് ലക്ഷങ്ങൾ; പ്രവാസി അറസ്റ്റിൽ
പുനലൂർ: മന്ത്രവാദത്തിലൂടെ സാമ്പത്തിക ഭദ്രത വാഗ്ദാനം ചെയ്ത് കബളിച്ചെന്ന പരാതിയിൽ പ്രവാസി യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ട് നിന്ന് പുനലൂർ കരവാളൂർ തേറാകുന്ന് കുഞ്ചാണ്ടിമുക്കിൽ രണ്ടാം ഭാര്യയുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന ഗണേശനെയാണ് (38) ജനപ്രതിനിധികളുടെ സഹായത്തോടെ പുനലൂർ സി.ഐ രാജേഷ് കുമാർ അറസ്റ്റ് ചെയ്തത്.നരിക്കൽ സ്വദേശിയിൽ നിന്ന് ഗണേശൻ 80,000 രൂപ വാങ്ങിയെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. മസ്കറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ പൂജയിലൂടെ സാമ്പത്തിക ഭദ്രത കൈവരിച്ച് നൽകാമെന്ന് പറഞ്ഞ് സുഹൃത്തിന്റെ കൈയിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങിയെന്ന് സി.ഐ പറഞ്ഞു. കോഴിക്കോട്ടെ ആദ്യ ഭാര്യ ഉപേക്ഷിച്ച ശേഷം വാളക്കോട് സ്വദേശിനിയും രണ്ട് മക്കളുടെ മാതാവുമായ 45കാരിയുമൊത്ത് നരിക്കല്ലിലും തുടർന്ന് സമീപത്തെ കുഞ്ചാണ്ടി മുക്കിലും വാടകയ്ക്ക് താസിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.