ആൺവേഷത്തിൽ പെൺകുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടു പോയ വീട്ടമ്മയ്ക്ക് പത്ത് വർഷം തടവ്, സന്ധ്യയെ പെൺകുട്ടി ശരിക്കും അറിഞ്ഞത് ഒൻപത് ദിവസത്തിന് ശേഷം
മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ, ആൺവേഷത്തിൽ കഴിയുന്ന യുവതിക്ക് 10 വർഷം തടവും 1.07 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയത്തിൽ സന്ധ്യയെ (27) ആണ് ഹരിപ്പാട് പ്രത്യേക ഫാസറ്റ് ട്രാക്ക് കോടതി ജഡ്ജി എസ്.സജികുമാർ ശിക്ഷിച്ചത്.കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചന്തു എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സന്ധ്യ പെൺകുട്ടിയുമായി സൗഹൃദത്തിലായി. തുടർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവർ പൊലീസിന്റെ പിടിയിലാപ്പോഴാണ് സന്ധ്യ പെണ്ണായിരുന്നുവെന്ന വിവരം പെൺകുട്ടി തിരിച്ചറിയുന്നത്. ഒൻപത് ദിവസം ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയിൽ നിന്ന് സ്വർണവും പണവും സന്ധ്യ കൈക്കലാക്കി. ഇവർ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.രഘു ഹാജരായി.