മെഡിസെപ് പദ്ധതി :
ജില്ലയില്‍ ഇതുവരെ 58ലക്ഷം രൂപ അനുവദിച്ചു
കാസർകോട് :സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിലൂടെ ജില്ലയില്‍ ഇതുവരെ അുവദിച്ചത് 58ലക്ഷത്തോളം രൂപ. സര്‍ക്കാര്‍ ആശുപത്രികളില്‍ അഞ്ച് തവണകളായി 7.23ലക്ഷം രൂപയും സ്വകാര്യ ആശുപത്രികളില്‍ 159 തവണകളായി 50.66ലക്ഷം രൂപയും അനുവദിച്ചതായി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ആശുപത്രി പ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് എംപാനല്‍ ചെയ്തിട്ടുള്ള ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കായാണ് പരിശീലനം നല്‍കിയത്. എം പാനല്‍ ചെയ്യപ്പെട്ട എട്ട് സ്വകാര്യ ആശുപത്രികളെയും ആറ് സര്‍ക്കാര്‍ ആശുപത്രികളെയും മംഗലാപുരം കെ.എസ് ഹെഗ്ഡേ ആശുപത്രിയെയും പ്രതിനിധീകരിച്ച് 32പേര് പങ്കെടുത്തു.
ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി കോര്‍ഡിനേറ്റര്‍ ഡോ.ശ്രീരാജ്, പരിശീലനം നല്കി. ഡോ.കൃഷ്ണരാജ്, ഡോ.റഷീദ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.