ആൻഡമാൻ സെല്ലുലാർ ജയിലിൽ നിന്നും സവർക്കർ എല്ലാ ദിവസവും മാതൃഭൂമി സന്ദർശിക്കാൻ ബുൾബുൾ പക്ഷികളുടെ ചിറകിൽ ഇരുന്നു പുറത്തേക്ക് പറന്നു, എട്ടാം ക്ലാസ് കന്നഡ (രണ്ടാം ഭാഷ) പാഠപുസ്തകത്തിലെ ഖണ്ഡിക വൈറലാകുന്നു.
ബെംഗളൂരു: സ്വാതന്ത്ര്യ സമര സേനാനി വി ഡി സവർക്കറെക്കുറിച്ചുള്ള എട്ടാം ക്ലാസ് കന്നഡ (രണ്ടാം ഭാഷ) പാഠപുസ്തകത്തിലെ ഒരു ഖണ്ഡിക സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രോഹിത് ചക്രതീർത്ഥയുടെ സമിതിയാണ് ഈ പുസ്തക പാഠം പരിഷ്കരിച്ചത്. സവർക്കറെ മഹത്വവൽക്കരിക്കുന്നതിന്റെ പേരിൽ പ്രസ്തുത ഖണ്ഡിക ഇപ്പൊൾ വൈറലായി മാറിയിരിക്കുകയാണ്. കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റിക്ക് (കെടിബിഎസ്) ഇതുമായി ബന്ധപ്പെട്ട് മൂന്നോളം പരാതികൾ ലഭിച്ചതായി റിപ്പോർട്ട്.
രചയിതാവ് കെ.ടി.ഗാട്ടിയുടെ രക്തഗ്രൂപ്പ്’ എന്ന പാഠഭാഗത്തിന് പകരം കളവന്നു ഗേദവരു’ എന്ന പാഠഭാഗമാണ് ചക്രതീർത്ഥ കമ്മിറ്റി നൽകിയത്.ഈ പാഠം അടിസ്ഥാനപരമായി ഒരു യാത്രാവിവരണമാണ്.
അവിടെ എഴുത്തുകാരൻ സവർക്കർ തടവിലാക്കിയ ആൻഡമാൻ സെല്ലുലാർ ജയിലിൽ തന്റെ സന്ദർശനവേളയിലെ അനുഭവങ്ങളെയാണ് വിവരിക്കുന്നത്.ജയിലിൽ കിടന്നിട്ടും സവർക്കർ ബുൾബുൾ പക്ഷികളുടെ സഹായത്തോടെ ജയിലിൽ നിന്ന് പറന്ന് തന്റെ മാതൃരാജ്യത്തെ സന്ദർശിക്കാറുണ്ടായിരുന്നുവെന്ന് എഴുത്തുകാരൻ കാവ്യാത്മകമായി പറയുന്നു. സവർക്കറെ പാർപ്പിച്ച ജയിൽ മുറിയിൽ ഒരു താക്കോൽ ദ്വാരം പോലുമില്ലായിരുന്നു. പക്ഷേ, എവിടെ നിന്നോ ബുൾബുൾ പക്ഷികൾ മുറി സന്ദർശിക്കാറുണ്ടായിരുന്നു. സവർക്കർ എല്ലാ ദിവസവും മാതൃഭൂമി സന്ദർശിക്കാൻ ചിറകിൽ ഇരുന്നു പുറത്തേക്ക് പറന്നു എന്നും ഖണ്ഡികയിൽ വിവരിക്കുന്നു