കോഴിക്കോട് : പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാനത്ത് ഇനി ഭരണപക്ഷവുമായി സംയുക്തസമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കുന്നതിനായാണ് ഭരണപക്ഷവുമായി സഹകരിച്ച് സമരത്തിനിറങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ത്ത് സിപിഎം അതിന്റെ നേട്ടം സ്വന്തമാക്കാന്‍ ശ്രമിച്ചെന്നണ് ചെന്നിത്തലയുടെ ആരോപണം . ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയില്‍ കേരളത്തില്‍ പൗരത്വനിയമത്തിനെതിരായ സമരത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം സര്‍ക്കാറുമായി യോജിച്ചുള്ള സമരത്തില്‍ കോണ്‍ഗ്രസിനകത്ത് അഭിപ്രായ ഭിന്നത രൂക്ഷമാണ് . മുല്ലപ്പള്ളിക്കെതിരെയാണ് കോൺഗ്രസിനകത്ത് വിമർശനം ശക്തമാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം പൂർത്തിയാക്കാൻ കോൺഗ്രസിലെ ചില നേതാക്കൾക്ക് ആഗ്രഹമുണ്ടെന്ന് ജനം സംശയിച്ചാൽ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നാണ് മുതിർന്ന നേതാക്കൾ വിലയിരുത്തുന്നത്. അതേസമയം കേരള നേതാക്കളുടെ കണ്ടുപിടുത്തത്തിൽ ഹൈക്കമാൻഡിന് നിരാശ ഉണ്ടെന്നാണ് സൂചന. ദേശീയsതലത്തിൽ ഒന്നിച്ചുള്ള സമരത്തിന് കോൺഗ്രസ് മുൻകൈ എടുക്കുമ്പോൾ പൂർണ പിന്തുണയുമായി ഇടതുപക്ഷ പാർട്ടികൾ ഉണ്ടായിപ്പോൾ കേരള നേതാക്കളുടെ കടുംപിടുത്തം ദേശീയ തലത്തിലെ പ്രതിഷേധങ്ങളിൽ നിന്നും കോൺഗ്രസിനെ പിന്നോട്ടടിപ്പിക്കാനിടയാക്കും ഒന്നിച്ചു മുന്നേറണമേന്നുള്ള മുതിർന്ന നേതാക്കളുടെ അപേക്ഷ കേരള നേതാക്കൾ ചെവിക്കൊണ്ടില്ല. ഡൽഹിയിലെയും കേരളത്തിലും സാഹചര്യം വ്യത്യസ്തമാണെന്ന മുല്ലപ്പള്ളിയുടെ തീരുമാനം ഒടുവിൽ ഹൈക്കമാൻഡ് അംഗീകരിക്കുയായിരുന്നു .അതിനിടെ സമരത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിനെതിരെ സമസ്ത രംഗത്തുവന്നു , എല്ലാത്തിലും രാഷ്ട്രീയ മുതലെടുപ്പ് കാണരുതെന്നും സമരങ്ങൾ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളാണ് ഈ സാഹചര്യത്തിൽ തേടേണ്ടതന്നാണ് സമസ്തയുടെ നിലപാട്.പൗരത്വഭേദഗതിരയയുള്ള ഏത് സമരത്തിലും മാറി നിൽക്കാൻ സാധിക്കില്ലെന്നും സമസ്ത ലീഗിനെ അറിയിച്ചു.