കൊച്ചി : മരട് ദൗത്യം പൂര്‍ത്തീകരിച്ചു . മരട് നഗരസഭയില്‍ തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മിച്ച നാലു ഫ്ലാറ്റുകളില്‍ അവസാനത്തേതായ ഗോള്‍ഡന്‍ കായലോരവും നിലം പൊത്തി . 1.56ന് ആദ്യ സൈറണും രണ്ടാമത്തേത് 2. 21നും മുഴങ്ങി. 26 മിനിറ്റ് വൈകിയാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്.
15 കിലോ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ച് നടത്തിയ സ്ഫോടനത്തില്‍ ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് സമുച്ചയവും നിലംപൊത്തി. ചുറ്റുപാടുമുള്ള വീടുകളും തൊട്ടടുത്തുള്ള അങ്കണവാടിയും പൂര്‍ണ്ണമായും സംരക്ഷിച്ച് ഫ്ലാറ്റ് പൊളിച്ച് മാറ്റാനുള്ള ക്രമീകരണങ്ങളാണ് അധികൃതര്‍ തയ്യാറാക്കിയിരുന്നത്.
16 നിലകളുള്ള ഫ്ലാറ്റാണ് നിലംപൊത്തിയത്. സ്ഫോടനത്തിലൂടെ തകര്‍ത്ത നാല് ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ചെറുതും പഴക്കം ഉള്ളതും പൊളിച്ച് മാറ്റാന്‍ ഏറ്റവും എളുപ്പമെന്ന് തോന്നിക്കുന്നതുമായ കെട്ടിടം തകര്‍ക്കല്‍ പക്ഷെ സാങ്കേതിതമായി ഏറെ ശ്രമരമായിരുന്നു. പതിനാറ് നില കെട്ടിടത്തെ രണ്ടായി പകുത്ത് ബ്ലോക്കുകളായി തകര്‍ന്ന് വീഴുന്ന മാതൃകയിലാണ് സ്ഫോടനം ക്രമീകരിച്ചത്.
ഒന്നരക്ക് ആദ്യ സൈറണ്‍ മുഴക്കി പ്രോട്ടോക്കോള്‍ അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി രണ്ട് മണിക്ക് സ്ഫോടനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ അവസാനവട്ടം ഉറപ്പിക്കുന്നതിന്റെ ഭാഗമായി 1.56 നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. പൊലീസും അധികൃതരും എല്ലാം ചേര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. നൂറ് മീറ്റര്‍ മാറി ബ്ലാസ്റ്റ് ഷെഡിലേക്ക് വിദഗ്ധരെത്തി. കണ്ട്രോള് റൂമിലും ക്രമീകരണം പൂര്‍ത്തിയാക്കി. ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ ഗോള്‍ഡന്‍ കായലോരം മണ്ണടിഞ്ഞു.
മരടിലെ ജെയിന് കോറല്‍കോവ് ഫ്ലാറ്റ് രാവിലെ സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു. 17 നിലകളുള്ള കെട്ടിടം തകരാനെടുത്തത് 5.6 സെക്കന്‍ഡാണെന്ന് എക്സ്പ്ലോസീവ് കണ്ട്രോളര് ആര്.വേണുഗോപാല്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ഇതുവരെ തകര്‍ത്തതില്‍ ഏറ്റവും വലിയ ഫ്ലാറ്റാണ് 128 അപ്പാര്‍ട്ട്മെന്റുകളുള്ള ജെയിന് കോറല്‍ കോവ്. അവശിഷ്ടങ്ങള്‍ കായലില്‍ വീണില്ല. കെട്ടിടം നിന്നിരുന്ന സ്ഥലത്ത് കൂമ്ബാരമായി കുമിഞ്ഞുകൂടി അതെ സമയം കൈക്കൂലി വാങ്ങിയ ഉദ്യഗസ്ഥരെ ഇത്പോലെ തകർക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം