ബേക്കൽ:ഫുട്ബോള്‍ മത്സരത്തിൽ പങ്കെടുക്കാനായി പുറപ്പെട്ട വാഹനഘോഷയാത്രയിലെ ബൈക്കിന്റെ ഇടിയേറ്റ് നാ ൽ പ്പതുകാരന് മരിച്ചു.ഇന്നലെ സന്ധ്യയ്ക്ക് ഏഴുമണിക്ക് കുണിയ പള്ളിക്ക് സമീപമാണ് അപകടം.കുണിയയ്ക്ക് സമീപം അടുക്കത്തെ കണ്ണംകുളം അബ്ദുള്ളയുടെയും ഖദീജയുടെയും മക ന് കായിഞ്ഞി എന്ന അബ്ദുള്ഖാദറാണ് ബൈക്ക് റാലിക്കിടയിൽ പ്പെട്ട് മരിച്ചത്.റോഡ് കൈയടക്കി ഗതാഗത നിയമങ്ങള്‍ തെറ്റിച്ചോടിയ റാലിക്കിടയിലെ ബൈക്കിടിച്ചാണ് ഇദ്ദേഹത്തിന് ദാരുണാന്ത്യമുണ്ടായത്.ഇന്നലെ വൈകുന്നേരം കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റോഡരിക കൂടി നടക്കുമ്പോഴാണ് കുണിയപള്ളിക്ക് സമീപം ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചത്.ഉടന്‍തന്നെ കാസര്‍കോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ഇന്നലെ ബേക്കലിൽ നടന്ന സെവന്‍സ് ഫുട്ബോള്‍ മത്സരത്തിൽ കുണിയയിൽ നിന്നുള്ള ടീം മത്സരിച്ചിരുന്നു.കളിസ്ഥലത്തേക്കുള്ള ടീമിന്റെ യാത്രയിൽ നൂറുകണക്കിന് ബൈക്കുകള്‍ അകമ്പടി സേവിച്ചിരുന്നു.എല്ലാ വാഹനനിയമങ്ങളും ലംഘിച്ച് റോഡ് മുഴുവന്‍ കൈയ്യടക്കിയാണ് ഫുട്ബോള്‍ ടീമിന്റെ യാത്ര നടന്നതെ ന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അനൗണ്‍സ്മെന്റ് വാഹനത്തിന്റെ അകമ്പടിയോടെ രണ്ടു ബസുകളിലും നിരവധികാറുകളിലും ബൈക്കുകളിലുമായി ആര്‍പ്പുവിളികളോടെ പുറപ്പെട്ട യാത്രയാണ് റോഡി ഒരു പാവപ്പെട്ടവന്റെ അന്തകനായത്.ഫുട്ബോള്‍ മത്സരങ്ങളി പങ്കെടുക്കാനായി പുറപ്പെടുന്ന ടീമുകളുടെ വാഹനഘോഷയാത്രകള് നാട്ടുകാരുടെ സൈ്വര്യം കെടുത്തുന്നവയാണെ ന്ന് ആക്ഷേപമുണ്ട്.ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച് നടത്തുന്ന ഇത്തരം ഘോഷയാത്രകള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.അപകടത്തിൽ മരിച്ച അബ്ദുള്‍ഖാദറിന്റെ മൃതദേഹം ബേക്ക ൽ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സഹോദരങ്ങള്‍ :ഇര്ഷാദ്ഹു ദവി,ഷറഫുദീന്‍,സുഹ്റാബി,സുമയ്യ,ഷഹല.