നീറ്റ് വിവാദം: ആയൂർ മാർത്തോമാ കോളേജിൽ വൻ സംഘർഷം, വിദ്യാർത്ഥി- യുവജന സംഘടനകളുടെ മാർച്ച് അക്രമാസക്തമായി
കൊല്ലം: ആയൂർ മാർത്തോമാ കോളേജിൽ വൻ സംഘർഷം. കോളേജിലേയ്ക്ക് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. കെ എസ് യു പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിനുള്ളിലേയ്ക്ക് തള്ളിക്കയറി. എബിവിപി പ്രവർത്തകർ കോളേജിന്റെ ജനൽ ചില്ലുകൾ തകർത്തു.രാവിലെ മുതല്‍ വലിയ തോതിലുള്ള പ്രതിഷേധം കോളേജ് പരിസരത്തുണ്ടായിരുന്നു. കെഎസ്യു പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി കോളേജിലേക്ക് എത്തിയത്. ഇവര്‍ പൊലീസിന് നേരേ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരേ ലാത്തിവീശി. പിന്നാലെ എസ്എഫ്ഐ. പ്രവര്‍ത്തകരുടെയും പ്രകടനമെത്തി. ഇവര്‍ കോളേജിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തതോടെ പൊലീസ് എസ്എഫ്ഐ. പ്രവര്‍ത്തകര്‍ക്ക് നേരേയും ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടെ എബിവിപിക്കാരും പ്രതിഷേധവുമായി കോളേജിന് മുന്നിലെത്തി കല്ലേറ് നടത്തുകയായിരുന്നു. കോളേജ് വളപ്പിലും പുറത്തും ഏകദേശം അരമണിക്കൂറോളം കലാപന്തരീക്ഷമായിരുന്നു. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ ചില പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോളേജ് പരിസരത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ തങ്ങള്‍ക്ക് വീഴ്ച്ചയില്ലെന്ന് കോളേജ് അധികൃതര്‍ മാദ്ധ്യമങ്ങളെ കണ്ട് വിശദീകരിച്ചതോടെയാണ് യുവജന സംഘടനകള്‍ വീണ്ടും പ്രതിഷേധവുമായെത്തിയത്.അതിനിടെ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അധികൃതർക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. പരീക്ഷാ സുരക്ഷയിൽ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാർത്ഥിനികളെ അപമാനിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് കോളേജ് അധികൃതരെ അടക്കം ചോദ്യം ചെയ്യും. അതേസമയം, സംഭവത്തിൽ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തി. കൊട്ടാരക്കര ഡിവൈഎസ്പിക്ക് മുന്നിൽ അഞ്ച് പെൺകുട്ടികളാണ് പരാതി നൽകിയത്.