ന്യൂഡൽഹി: ജവാഹർലാൽ നെഹ്റു സർവകലാശാല വിദ്യാഥികളെ അതിക്രൂരമായി ആക്രമിച്ച ആർഎസ്എസ്‐ എബിവിപി സംഘത്തിലെ നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ക്യാമ്പസിന് പുറത്തുള്ളവരാണ് പിടിയിലായത്. ആക്രമണത്തെത്തുടർന്ന് ഡല്‍ഹി പൊലീസ്ഇന്ന് പുലര്‍ച്ചെ ക്യാമ്പസിൽ ഫ്ലാഗ് മാര്‍ച്ച് നടത്തി. ഫ്ലാഗ് മാര്‍ച്ചിനെതിരെ വിദ്യാര്‍ഥികള്‍ രംഗതിറങ്ങി.
പൊലീസ് പുറത്തുപോകണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. അക്രമികളെ അറസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ജെഎൻയുവിൽ ചുറ്റികയും വടിവാളുമായി അക്രമം അഴിച്ചുവിട്ട എബിവിപി– ആർഎസ്എസ് പ്രവർത്തകർക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിദ്യാഥികൾ ആവശ്യപ്പെട്ടു. അക്രമികൾ അഴിഞ്ഞടുമ്പോൾ ഇടപെടാൻ മടിച്ച പൊലിസിനെതിരെ കടുത്ത പ്രതിഷേധമാണ് ക്യാമ്പസിലുയരുമ്പോഴാണ് പൊലീസിന്റെ ഫ്ളാഗ് മാർച്ച്. അക്രമത്തിൽ അധ്യാപകർക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഡല്‍ഹി പൊലീസ് ആസ്ഥാനമായ ഐടിഒയില്‍ രാത്രിയില്‍ സമരം ആരംഭിച്ചിരുന്നു. വിദ്യാർഥികൾക്ക് പിന്തുണയുമായി അധ്യാപകരടക്കം നിരവധി പേർ പൊലീസ് ആസ്ഥാനത്ത് എത്തി. ആക്രമണത്തിന് ശേഷം ജെഎന്‍യുവിനകത്ത് കൂട്ടം കൂടിയിരിക്കുകയായിരുന്ന വിദ്യാര്‍ഥികളെ ബലപ്രയോഗത്തിലൂടെ നീക്കാനുള്ള പൊലീസ് നീക്കം സിപിഐ എം നേതാക്കൾ ഇടപ്പെട്ട് തടഞ്ഞിരുന്നു.
ഞായറാഴ്ച നടന്ന ആക്രമണത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. അലിഗഡ്, ജാദവ്പൂര്‍, പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ക്യാംപസുകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഡല്‍ഹി പൊലീസ് ആസ്ഥാനം ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. മുംബൈയിലെ ഇന്ത്യ ഗേറ്റിനു മുന്നില്‍ അർധരാത്രിയിൽ തുടങ്ങിയ വിദ്യാര്‍ഥിളുടെ പ്രതിഷേധം തുടരുകയാണ്.
ഞായറാഴ്ച രാത്രിയാണ് ഹോസ്റ്റൽ ഫീസ് വർധന ഉൾപ്പെടെയുള്ള നടപടികൾക്കെതിരെ സമരം നടത്തുന്ന ജെഎൻയു വിദ്യാർഥികളെ ആർഎസ്എസ് കാപാലിക സംഘം ആക്രമണമിച്ചത്. വനിതാ, മിക്സ്ഡ് ഹോസ്റ്റലുകളിൽ അതിക്രമിച്ചു കയറിയുള്ള തേർവാഴ്ചയിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, അധ്യാപിക പ്രഫ. സുചരിത സെൻ തുടങ്ങിയവർക്കു തലയ്ക്കു ഗുരുതര പരുക്കേറ്റു. ഐഷി ഘോഷിനെ കൊണ്ടുപോയ ആംബുലൻസു് തടഞ്ഞും ആക്രമം തുടർന്നു. അക്രമി സംഘത്തിൽ മുഖം മറച്ച് കുറുവടികളും മറ്റുമായി പെൺകുട്ടികളുമുണ്ടായിരുന്നു. മുഖം മറച്ചവർ ഇരുമ്പുകമ്പികളും വടിവാളും മറ്റ് മാരകായുധങ്ങളുമായി വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും ഹോസ്റ്റൽ മുറികളും മറ്റും അടിച്ചു തകർക്കുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തില്‍ പരിക്കേറ്റ് വിദ്യാര്‍ഥികളെയും അധ്യാപകരെയും ചികിത്സിക്കുകയായിരുന്ന എയിംസിലെ മെഡിക്കല്‍ സംഘത്തെ ജെഎന്‍യുവിനകത്ത് വച്ച് എബിവിപി ആക്രമിച്ചു. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, വളണ്ടയിര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിനെ ജെഎന്‍യുവില്‍ വച്ച് ആക്രമിച്ചുവെന്ന് എയിംസിലെ ഡോക്ടര്‍ ഹര്‍ജിത് സിങ് ബട്ടി ട്വീറ്റ് ചെയ്തു.