കാസർകോട്: ദുബൈയിലെ വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ കാസര്‍കോട് ചെങ്കള നാലാംമൈല്‍ റഹ്മത്ത് നഗര്‍ പാണൂസ് വില്ലയിലെ അബ്ദുല്‍ഹാരിസ് പാണൂസ് (43) ഹൃദഘാതം മൂലം മരിച്ചു. വര്‍ഷങ്ങളായി ദുബൈയില്‍ വ്യാപാരം നടത്തിവരികയായിരുന്നു.വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി 7.30ഓടെ ആശുപത്രിയില്‍വെച്ചാണ് അന്ത്യമുണ്ടായത്.. മരണസമയത്ത് മാതാവും സഹോദരനും കൂടെയുണ്ടായിരുന്നു.
പരേതനായ മുഹമ്മദ്കുഞ്ഞി- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കള്‍: അസീര്‍, അഫ്നാസ്. സഹോദരങ്ങള്‍: ഫൗസിയ, സുലൈമാന്‍, അജീര്‍, സാജിദ്, നഈം.മൃതദേഹം നാട്ടിലെത്തിക്കും . അറബിഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്ന ഹാരിസിന് ദുബായിലെ പൗരപ്രമുഖരുമായി ഉറ്റബന്ധമുണ്ടായിരുന്നു.സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ-കായികരംഗത്ത് നിറസാന്നിധ്യമായിരുന്നു ഹാരിസ്.ബോളിവുഡിലെ താരങ്ങളുമായി അടുത്ത സൗഹൃദംസൂക്ഷിച്ചിരുന്നു.ജീവകാരുണ്യപ്രവർത്തനങ്ങളിൽ വേറിട്ട മാതൃകയായിരുന്നു.
കാസർകോട് തായലങ്ങാടിയിൽ സി.പി.എം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച പാണൂസ് മു ഹമ്മദ്കുഞ്ഞിയുടെ മകനാണ് ഹാരിസ്. മുൻ ലോക്സഭാംഗം പരേതനായ എം.രാമണ്ണറൈയുടെ ഡ്രൈവറായിരുന്നു മുഹമ്മദ്കുഞ്ഞി.1965 ൽ രാമണ്ണറൈ കണ്ണൂർ സെൻട്രൽജയിലിൽ തടവിൽ കിടന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ സി.പി.എമ്മിനുവേദി തളങ്കര,തായലങ്ങാടി പ്രദേശത്തും മണ്ഡലത്തിലാകെയും കാറോടിച്ചു നിറഞ്ഞുനിന്ന മുഹമ്മദ്കുഞ്ഞിയെ രാഷ്ട്രീയ എതിരാളികൾ കുത്തിക്കൊല്ലാൻശ്രമിച്ചത് അക്കാലത്ത് കാസർകോട്ട് കോളിളക്കം സൃഷ്ടിച്ച സംഭവമാണ്.