തിരുവനന്തപുരം : ക്രിസ്തുമസിന് പിന്നാലെ പുതുവത്സര തലേന്നും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. പുതുവത്സരം പ്രമാണിച്ച് ഡിസംബര്‍ 31 ന് 89.12 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്.
ക്രിസ്തുമസ് തലേന്നും സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. 24 ന് ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റുകളില് മാത്രം നടന്നത് 51.65 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് തലേന്ന് 47.57 കോടി രൂപയുടെ മദ്യപില്പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.11 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഇക്കുറി നടന്നത്.ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റുകള് വഴിയും വെയര്‍ ഹൗസുകള്‍ വഴിയും 24 ന് നടന്നത് 71.51 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം ഇത് 64.63 കോടിയുടേതായിരുന്നു.
കണ്ണുമൂടികെട്ടി നഗരസഭ അധികൃതർ .ജനങ്ങളെ സംരക്ഷിക്കേണ്ടവർതന്നെ ദുരന്തം വിതയ്ക്കുബോൾ എന്തുചെയ്യും .പുളിയൻമല നിവാസികളാണ് ഇത്തരമൊരു ദുരന്തത്തിന് ഇരയായത് .
അറവുശാലയിലെ രക്തം ഉള്‍പ്പെയുള്ള മാലിന്യങ്ങള്‍ തോട്ടില്‍ ഒഴുകുമ്പോൾ . അധികൃതര്‍ കണ്ടിട്ടും നടപടി എടുക്കാതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. പുളിയന്മലയ്ക്കു സമീപമുള്ള നഗരസഭയുടെ അറവുശാലയില്‍ നിന്നുള്ള മാലിന്യങ്ങളാണ് സമീപത്തെ തേട്ടില്‍ ഒഴുക്കുന്നത്. നിരവധി ആദിവാസി കുടുബങ്ങളാണ് ഇവിടെ താമസിക്കുന്നത് മാത്രമല്ല ഇവർ ഈ തോട്ടില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. മലിനജലം നിരന്തരമായി ഉപയോഗിക്കുന്ന ഇവിടത്തെ കുട്ടികൾ ഉൾപ്പെടെയുള്ളവർക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നു .
ഏലത്തോട്ടത്തിലൂടെയാണ് മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിടുന്നത്. ഇക്കാര്യം പലതവണ നഗരസഭാ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മാലിന്യം ശേഖരിക്കാന്‍ ഏലത്തോട്ടത്തോടു ചേര്‍ന്ന് 2 ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ടാങ്കുകള്‍ നിറഞ്ഞതോടെയാണ് മാലിന്യം ഏലത്തോട്ടത്തിലൂടെ ഒഴുകി തോട്ടിലേക്ക് എത്തുന്നത്. ടാങ്കുകളിലെ മാലിന്യം സംസ്കരിക്കാന്‍ നടപടി ഉണ്ടാകാത്തതാണ് എല്ലാത്തിനും കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വലിയ തോതില്‍ മാലിന്യം ഏലത്തോട്ടത്തിലൂടെ ഒഴുക്കിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതു ചോദ്യം ചെയ്ത തോട്ടം ഉടമയോടും നാട്ടുകാരോടും നടത്തിപ്പുകാര്‍ മോശമായി പെരുമാറിയതായും ആക്ഷേപമുണ്ട്. പ്രതിഷേധം ശക്തമായതോടെ മാലിന്യം മണ്ണിട്ടു മൂടി നടത്തിപ്പുകാര്‍ പോകുകയായിരുന്നു.
മാലിന്യം ഒഴുക്കുന്നതിനാല്‍ ദുര്‍ഗന്ധം കാരണം ജനങ്ങള്‍ക്ക് ഇതുവഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മാത്രവുമല്ല സമീപത്തെ കിണറുകളിലെ വെള്ളത്തിന്റെ നിറം മാറുന്നതായും നാട്ടുകാര്‍ പറയുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നട്ക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ നഗരസഭാ അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം