മഞ്ചേശ്വരം കാസർകോട് പരിധിയിൽ പോലീസിന്റെ പ്രത്യേക നിരീക്ഷണ സംഘം, പൈവള്ളിക പോലീസ് സ്റ്റേഷൻ നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി.
കാസർകോട്: മഞ്ചേശ്വരം,കാസർകോട് താലൂക്കുകളില്‍ ക്രമസമാധാനം തകര്‍ക്കുന്ന വിധം അനിഷ്ടസംഭവങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ജില്ലയിലെ എം.എല്‍.എമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.ഈ മേഖലയില്‍ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
പൈവളിഗെയില്‍ അനുവദിച്ച പോലീസ് സ്റ്റേഷന് പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികളും സ്വീകരിക്കും. ഡോളര്‍ കടത്ത്, ആളുകളെ കൊല്ലാന്‍ ക്വട്ടേഷന്‍ എന്നിവ അനുദിനം വര്‍ധിക്കുകയാണെന്നും കൊലപാതകം വരെ നടന്നതോടെ പ്രദേശവാസികള്‍ ഭീതിയിലുമാണെന്നും സര്‍ക്കാരിന്റെ ക്രിയാത്മ ഇടപെടലിലൂടെയേ ഇതിന് അവസാനം കുറിക്കാന്‍ സാധിക്കൂവെന്ന് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എം.രാജഗോപാലന്‍, എന്‍.എ. നെല്ലിക്കുന്ന്, എ. കെ എം അഷറഫ്, സി എച്ച് കുഞ്ഞമ്ബു എന്നിവരും ചന്ദ്രശേഖരനൊപ്പമുമുണ്ടായിരുന്നു.