യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ; വ്ളോഗർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു
കൊച്ചി: യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ച കേസിൽ വ്ളോഗർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പരാതിക്കാരി അടിമാലി സ്വദേശിനിയാണ്. യുവതിയേയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.
ക്രൈം പത്രാധിപർ നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതി തന്നെയാണ് ഈ കേസിലെയും പരാതിക്കാരി. തന്നെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തെന്നാണ് സൂരജ് പാലാക്കാരനെതിരെയുള്ള പരാതി.
എറണാകുളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സൂരജ് പാലാക്കാരന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ച് പ്രതി കോടതിയെ സമീപിച്ചത്.