മഹമൂദ് മുറിയനാവിയെ മർദ്ദിച്ചത് രാഷ്ട്രീയ തർക്കത്തെ തുടർന്ന്. പള്ളിയുടെ കണക്കുമായി ഇതിനു ബന്ധമില്ല. സി കെ അഷ്റഫ്.നാടകം മതിയാക്കി പള്ളിക്കണക്ക് പുറത്ത് വിടാൻ ആവശ്യപ്പെട്ട്മറു വിഭാഗം
കാഞ്ഞങ്ങാട് : സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം മഹമൂദ് മുറിയനാവിയുമായുണ്ടായ തർക്കത്തിന് വിശദീകരണവുമായി സി കെ അഷ്റഫ് രംഗത്ത്. അടിപിടി ഉണ്ടാവാൻ കാരണം രാഷ്ട്രീയമെന്ന് മുസ്്ലീം ലീഗ് നഗരസഭാ കൗൺസിലർ സി.കെ. അഷ്റഫ് വ്യക്തമാക്കി. തർക്കത്തിന് ജമാഅത്ത് കണക്കുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വിരുദ്ധ രാഷ്ട്രീയ കക്ഷികളിൽപ്പെട്ടവരായതിനാൽ തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. പല തവണ താൻ മഹമൂദ് മുറിയനാവിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും സി.കെ. അഷ്റഫ് പറഞ്ഞു.
നഗരസഭാ തെരഞ്ഞെടുപ്പിലടക്കമുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തിന് കാരണമെന്നും, സി.കെ. അഷ്റഫ് പറഞ്ഞു. മഹമൂദ് നഗരസഭാ ഭരണകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും സി. കെ. അഷ്റഫ് ആരോപിച്ചു. അതേസമയം, സി.കെ. അഷ്റഫും മഹമൂദ് മുറിയാവിയും തമ്മിലുള്ള തർക്കത്തിന് കാഞ്ഞങ്ങാട് കടപ്പുറം മഹല്ല് ജമാഅത്ത് കമ്മിറ്റിയുമായി ബന്ധമില്ലെന്ന് ജമാഅത്ത് സിക്രട്ടറി പി.കെ. സുബൈറും പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇരുവരും ചേർന്ന് റോഡിൽ നടന്ന വാക്കേറ്റത്തിന് അടി പിടിക്കും ജമാഅത്തുമായി ബന്ധമില്ലെന്നും കാഞ്ഞങ്ങാട് കടപ്പുറം മഹല്ല് ജമാഅത്ത് കമ്മിറ്റി അറിയിച്ചു. അതേസമയം സാമ്പത്തികവുമായി ബന്ധപ്പെട്ട സംഭവം പുറത്തറിഞ്ഞതിൽ ഉള്ള ജാള്യത മറച്ചുവെക്കാനാണ് അഷ്റഫ് ഉരുണ്ടുകളിക്കുന്നതെന്നാണ് മറുവിഭാഗം പറയുന്നത്. രാഷ്ട്രീയ വൈരാഗ്യത്തിന് പേരിൽ മർദ്ദനത്തിൻ്റെ ആവശ്യം ഉദിക്കുന്നില്ലെന്നും ജമാഅത്തിൽ നടന്ന അഴിമതി ചോദ്യം ചെയ്തപ്പോൾ ഉണ്ടായ അടിപിടി കേസ് ആയപ്പോൾ അഴിമതി നാട്ടുകാർ അറിഞ്ഞു എന്നുള്ളതാണ് ഇപ്പോഴുള്ള നാടകങ്ങൾക്ക് പിന്നിലൊന്നും പറയപ്പെടുന്നു. പ്രസ്താവന എന്ത് വേണമെങ്കിൽ നടത്തം അത് കാര്യമാക്കുന്നില്ല .പക്ഷ കണക്ക് പുറത്തു വിടാൻ തയ്യാറാക്കുകയാണ് വേണ്ടതെന്നും ഇവർ കൂട്ടി ചേർത്തു