കേരളവും പൊതുസമൂഹവും അറിയാന്‍ താത്പര്യപ്പെടുന്ന വിഷയം’: സ്വര്‍ണക്കടത്തിൽ ഇന്ന് ഒരുമണിക്ക് സഭ നിര്‍ത്തി വച്ച് ചര്‍ച്ച
തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയത്തിൽ ഇന്ന് നിയമസഭയിൽ ചർച്ച. ഉച്ചയ്ക്ക് ഒരു മണിമുതൽ രണ്ടുമണിക്കൂർ നേരം സഭ നിറുത്തിവച്ചുകൊണ്ടായിരിക്കും പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയം ചർച്ച ചെയ്യുക. ഇന്നുരാവിലെ പ്രതിപക്ഷത്തുനിന്ന് ഷാഫി പറമ്പിൽ എം എൽ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളവും പൊതുസമൂഹവും അറിയാന്‍ താത്പര്യപ്പെടുന്ന വിഷയമാണിത്. പൊതുസമൂഹത്തിന്റെ അറിവിലേക്കായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിക്കുകയായിരുന്നു.ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്ന ആക്ഷേപം ഒവിവാക്കാന്‍ വേണ്ടിയാണ് പ്രമേയം ചർച്ചചെയ്യാൻ സർക്കാർ തയ്യാറായത് .ഭരണ പ്രതിപക്ഷ നിരകളിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളായിരിക്കും ചർച്ചയിൽ പങ്കെടുക്കുക. ഇതിനാൽ തന്നെ ആരോപണ പ്രത്യാരോപണങ്ങൾക്കും വൻ ബഹളത്തിനും സഭ വേദിയാകും. സ്വർണക്കടത്തിലെ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ ചിലതിന് മാത്രമാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞത്.ചർച്ചയിൽ ശേഷിക്കുന്ന ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് കരുതുന്നത്.