ഭാര്യയുടെ കഴുത്തറുത്തു, അവൾക്കിഷ്ടമുള്ള പാട്ട് വച്ച് മരിക്കുന്നതുവരെ നോക്കിനിന്നു; 21കാരൻ അറസ്റ്റിൽ
തലഹസ്സി:ഭാര്യയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തി ബാത്ത് ടബ്ബിൽ രക്തം വാർന്ന് മരിക്കുന്നത് നോക്കിനിൽക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ.ബാത്ത് ടബ്ബിൽ രക്തം വാർന്ന് കിടക്കവെ അയാൾ ഭാര്യയുടെ കൈ പിടിച്ച് അവൾക്ക് പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നു. ഫ്ലോറിടയിലാണ് സംഭവം നടന്നത്. 21കാരനായ സിചെൻ യാങാണ് ഭാര്യ ൻഹു ക്യുൻ ഫാമിനെ കൊലപ്പെടുത്തിയത്.ക്രൂരമായ കൊലപാതകം, തളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒരു അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സിചെന്റെ അപ്പാർട്ട്മെന്റിൽ എത്തിയത്. ഒരാൾ തന്റെ ഭാര്യയെ കൊന്നുവെന്നും, കുറ്റകൃത്യം നടന്ന സ്ഥലം വൃത്തിയാക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു ഫോണിലൂടെ അജ്ഞാതൻ പൊലീസിനെ അറിയിച്ചത്. ൻഹു ക്യുൻ കുളിമുറിയിൽ കഴുത്ത് അറുത്ത നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് പൊലീസ് കണ്ടത്. കൂടാതെ, തറയിൽ ഒരു ജോഡി റബ്ബർ കയ്യുറകളും ഒരു കുപ്പി അണുനാശിനിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, സിചെൻ കുറ്റം സമ്മതിച്ചു. സിചെനിന്റെ പാസ്പോർട്ട് ഭാര്യ കത്തിച്ചു. ഇതോടെ അവർ തമ്മിൽ വഴക്കുണ്ടാവുകയും സിചെൻ ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയുടെ കഴുത്ത് താൻ അറുക്കുകയും, ബാത്ത് ടബ്ബിൽ മുക്കി കൊല്ലുകയുമായിരുന്നുവെന്നും അയാൾ പൊലീസിനോട് പറഞ്ഞു. അവൾ മരിക്കുന്നതുവരെയുള്ള പത്ത് മിനിറ്റ് സമയം അയാൾ അവളുടെ കൈപിടിച്ച് സമീപത്ത് ഇരുന്ന് അവളുടെ പ്രിയപ്പെട്ട ഗാനം വച്ചുകൊണ്ടിരിക്കയായിരുന്നു എന്നും പൊലീസ് പറയുന്നു. സഹായത്തിനായി ഇയാൾ 911ൽ വിളിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി.