ഉത്തർ പ്രദേശ്: ബിജെപി നേതാവിനെ നാട്ടുകാര്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും എന്താണെന്ന് നാട്ടുകാര്‍ക്ക് മനസിലാക്കികൊടുക്കാന്‍ എത്തിയതായിരുന്നു നേതാവ്.അര്‍മോഹ ജില്ല ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി മുര്‍ത്തസ ആഗ ഖാസിമാണ് നാട്ടുകാരുടെ മര്‍ദ്ദനത്തിന് ഇരയായത്. അതേസമയം മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
‘ലകാഡ മഹല്ലിലെ ഒരു ഷോപ്പില്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ച് ബോധവത്കരണം നടത്താന്‍ പോയതായിരുന്നു ഞാനും സംഘവും. പരിപാടിക്കിടെ റാസ അലി എന്നയാള്‍ എന്നെ ആക്രമിച്ചു. മറ്റ് ചിലരും ആക്രമണത്തിന് ഒപ്പം കൂടി. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.’- ഖാസിമി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുമ്ബോഴാണ് ബോധവത്കരണപ്രവര്ത്തനങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വ്യാപകമായി തെറ്റുകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികക്കുമെതിരെയുള്ള സമരങ്ങളുടെ തീവ്രത കുറക്കാനാണ് ബിജെപിയുടെ ശ്രമം എന്നാണ് അവര്‍ സ്വയം വാദിക്കുന്നത്.