ന്യൂഡല്‍ഹി : അച്ഛനും അമ്മയും എവിടെ ജനിച്ചു, എന്ന് ജനിച്ചു… തുടങ്ങിയ ചോദ്യങ്ങളാണ് എന്പിആറിലുള്ളതെന്നും ഇത്തരത്തിലുള്ള രേഖകള്‍ ജനങ്ങള്‍ എങ്ങനെ ഹാജരാക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. അച്ഛന്റെയും അമ്മയുടെയും ജനന തീയതി എനിക്കു പോലും അറിയില്ല. പിന്നെയാണോ ഇന്നാട്ടിലെ സാധാരണക്കാരെന്നും എ.കെ ആന്റണി ചോദിച്ചു.പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുമ്പോൾ കേരളത്തിന്റെ മുൻമുഖ്യമന്ത്രി കൂടിയായ ആന്റണിയെ കാണാനില്ലെന്ന് ട്രോള്‍ മുറുകുന്നതിനിടയിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് വന്നത്.
കോണ്‍ഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന എന്‍പിആറില്‍ മതത്തെ കുറിച്ച് പരാമര്‍ശമില്ലെന്നും ആന്റണി പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്ന നിയമമാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള പൗരത്വ ഭേദഗതി. മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമാക്കുകയാണ് അതില്‍ ചെയ്തിട്ടുള്ളതെന്നും ആന്റണി കുറ്റപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതിയെ കോണ്‍ഗ്രസ് ഒരുകാലത്തും അംഗീകരിക്കില്ലെന്നും ഇതിനെതിരായ സമരങ്ങളുമായി കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടു പോകുമെന്നും ആന്റണി പറഞ്ഞു.