മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി, പൊതുപരിപാടിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; മാദ്ധ്യമങ്ങൾക്ക് അസാധാരണ നിർദേശം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ കൂട്ടി. കോട്ടയത്തെ പൊതുപരിപാടിയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന മാദ്ധ്യമങ്ങൾക്ക് അസാധാരണ നിർദേശം നൽകി.പരിപാടിക്ക് ഒരു മണിക്കൂർ മുമ്പ് മാദ്ധ്യമപ്രവർത്തകർ ഹാളിൽ കയറണമെന്ന് നിർദേശം നൽകി. മാദ്ധ്യമപ്രവർത്തകർക്ക് പ്രത്യേക പാസും ഏർപ്പെടുത്തി.അതേസമയം സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ വിജിലൻസ് മേധാവിയെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാരിന്റെ അറിവില്ലാതെ ഉദ്യോഗസ്ഥർ മദ്ധ്യസ്ഥശ്രമത്തിന് പോകില്ല. പൊലീസിന്റെ കോട്ട കെട്ടി മുഖ്യമന്ത്രി അതിൽ ഇരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.