ഈ ജനമഹാറാലി കാസർകോടിന്റെ ചരിത്രമായി മാറി.മോദി -അമിത്ഷാമാരുടെ ഡ്രാക്കുള ഭരണം തകരും ദേശീയപതാക ഉയർന്നുപൊങ്ങിയ റാലിയിൽ ഉടനീളം മുഴങ്ങിയത് ആസാദി മുദ്രാവാക്യം.
കാസർകോട് : പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് ജില്ലയില്‍ മുസ്ലിം സംയുക്ത ജമാഅത്ത് കമ്മിറ്റികളുടെ പ്രതിഷേധത്തില്‍ അണിനിരന്നത് പതിനായിരങ്ങൾ . കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള രൂക്ഷ പ്രതികരണ ങ്ങളാണ് പ്രകടനത്തിൽആദ്യന്തം മുഴുങ്ങിയത് കാസര്‍കോട്, കാഞ്ഞങ്ങാട്, കുമ്ബള, പള്ളിക്കര സംയുക്ത ജമാഅത്തുകളുടെ അഭിമുഖ്യ ത്തിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്
കാസർകോട് നുള്ളിപ്പാ ടിയിലും പുതിയ ബസ് സ്റ്റാൻഡ്പരിസരത്തും ഒത്തുകൂടിയ പ്രവർത്തകർ അണിനിരന്ന പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡ്- ഹെഡ്പോസ്റ്റ് ഓഫീസ് – കെ പി ആര് റാവു റോഡ്, താലൂക്ക് ഓഫീസ് വഴി എം ജി റോഡിലൂടെ പ്രവഹിച്ചു പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ് സ മാപിച്ചത്. സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല, ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നുറാലി .
പൗരത്വ നിയമത്തിനെതിരെ രാജ്യമെങ്ങും അലയടിച്ചുയരുന്ന പ്രക്ഷോഭത്തിന്റെ അഗ്നിജ്വാല കാസർകോട്ടും ഏറ്റെടുത്തിന്റെ നിദര്‍ശനമായി ഇന്നത്തെ മഹാറാലി.മദ്രസ്സാ വിദ്യാർഥികൾ മുതലുള്ള വിവിധ ഘടകങ്ങളിൽ പെട്ടവർ പ്രകടനത്തിൽ അണിനിരന്നു.ദേശീയ പതാകയേന്തിയും ആസാദി മുദ്രാവാക്ക്യം ഉയർത്തിവിളിച്ചും നീങ്ങിയ പ്രവർത്തകർ ഇനിയൊരിക്കൽ ആർക്കും മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഇന്ത്യയെ വിഭജിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചു.ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യ സംസ്കാരവും തകർക്കാൻ ഇറങ്ങിയ സംഘപരിവാർ ശക്തികൾക്ക് കനത്ത താക്കീത് നൽകിയുമാണ് പ്രകടനം നീങ്ങിയത്.പൗരത്വ ഭേതഗതിക്കെതിരെ ഉയരുന്ന സമരത്തീയിൽ മോദി -അമിത്ഷാമാരുടെ ഡ്രാക്കുള ഭരണം നിലംപൊത്തുമെന്നുംതികച്ചും സമാധാനപരമായി നടന്ന മഹാറാലിയിൽ അണിനിരന്നവർ പ്രഖ്യാപിച്ചു.
റിപ്പോർട്ട്:
കെ.എസ.ഗോപാലകൃഷ്ണൻ
വീഡിയോ: അപൂർവാ റാവു.