കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ ലഹരിക്കടത്ത് പ്രതി രക്ഷപ്പെട്ടു
കാസര്‍കോട്: കാസര്‍കോട്ട് നിരവധി കേസുകളിലെ പ്രതി കോടതിയില്‍ കൊണ്ടു പോകുന്നതിനിടെ രക്ഷപ്പെട്ടു. ആലംമ്പാടി സ്വദേശി അമീറലിയാണ് പൊലീസിനെ വെട്ടിച്ച് കടന്നത്. സെന്‍ട്രല്‍ ജയിലില്‍ നിന്നും കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. ഇയാള്‍ക്കെതിരെ ഇരുപതോളം കേസുകള്‍ നിലവിലുണ്ട്. വിദ്യാനഗര്‍ ജംഗ്ഷനില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പോലീസ് തിരച്ചില്‍ ആരംഭിച്ചു.
ഏറ്റവും ഒടുവിൽ യുവാവിനെ 8.640 ഗ്രാം മാരക മയക്കുമരുന്നുമായി ബദിയഡുക്ക പൊലീസാണ് പിടികൂടിയത് . ചെടേക്കാലിൽ വാഹന പരിശോധന നടത്തുന്നതിനിടെ കാറിൽ വരികയായിരുന്നു അമീറലി ,പൊലീസിനെ കണ്ടത്തൊടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ പൊലീസിന് ഓട്ടമത്സരം തന്നെ നടത്തേണ്ടി വന്നിരുന്നു. എസ് ഐ കെ.പി. വിനോദ്കുമാറിന്റെ മുന്നിൽ ഓടിത്തളർന്നു പോയതല്ലെത്ത അമീറിന് രക്ഷപെടാൻ സാധിച്ചിരുന്നില്ല . പാന്റ്സിന്റെ കീശയിൽ സോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്, ഇയാളുടെപക്കലിൽ നിന്ന് കളിത്തോക്കും കണ്ടത്തിയിരുന്നു . കണ്ണൂർ, കാസർകോട് ,കർണ്ണാടക എന്നിവിടങ്ങളിലായി നിരവധി കേസുകളിൽ പ്രതിയാണ് അമീറലിയെന്ന് പൊലീസ് പറയുന്നു .