ലോകജനതയ്ക്കുമേല്‍ നാശം വിതച്ച സുനാമി തിരകളുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് പതിനഞ്ചാണ്ട്. 2004 ഡിസംബര്‍ 26നാണ് നാടിനെ നടുക്കിയ ദുരന്തം തീരത്തടുത്തത്. ഇന്ത്യോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്ത് കടലിനടിയിലുണ്ടായ ഭൂകമ്ബമാണ് സുനാമിക്ക് കാരണമായത്. തുടര്‍ന്ന് കടലില്‍ ഉടലെടുത്ത ഭീമാകാരമായ തിരമാലകള്‍ ലക്ഷക്കണക്കിന് ജീവനുകള്‍ക്ക് പുറമെ നിരവധി നാശനഷ്ടങ്ങളും വരുത്തിയാണ് തീരത്തുനിന്നും അകന്നത്. പതിനാല് രാജ്യങ്ങളിലായി നാല് ലക്ഷത്തോളം ജീവനുകളാണ് സുനാമി കവര്‍ന്നത്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും വിനോദസഞ്ചാരികളുമുള്പ്പടെ നിരവധി ജീവനുകളെയാണ് അന്ന് കടലെടുത്തത്. ക്രിസ്തുമസും പുതുവത്സരവും ആഘോഷിക്കാനെത്തിയവരെ നിമിഷനേരംകൊണ്ട് കടലെടുത്തു. ഇന്ത്യയില്‍ മാത്രം പതിനായിരക്കണക്കിന് ജീവനുകള്‍ രാക്ഷസത്തിരകള്‍ കവര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുന്‍പേ തന്നെ തീരത്തെ തിരമാലകള്‍ വിഴുങ്ങിയിരുന്നു. ദൂരെ കണ്ട കൂറ്റന്‍ തിരമാലകള്‍ നിമിഷ നേരം കൊണ്ട് തങ്ങളെ വിഴുങ്ങുമെന്ന് അവര്‍ കരുതിയിരുന്നില്ല.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം, ആന്‍ഡമാന്‍ നിക്കോബര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരങ്ങളിലെല്ലാം സുനാമി ആഞ്ഞടിച്ചു. നിരവധിപ്പേര്‍ കടലാഴങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. വീടും കുടുംബവും നഷ്ടമായവര്‍ അതിലേറെ. തിരകള്‍ കൈയ്യടക്കിയ ഓര്‍മ്മകള്‍ക്ക് പതിനഞ്ച് വര്‍ഷം പിന്നിടുമ്ബോഴും സര്‍ക്കാര്‍ സംവിധാനത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാതെ കടലിനെ ആശ്രയിച്ചു ജീവിക്കുകയാണ് തീരദേശവാസികളില്‍ ചിലരെങ്കിലും. സുനാമി വരുത്തിയ നാശനഷ്ടങ്ങളില്‍ നിന്നും കരകയറാന്‍ സാധിക്കാതെ ധാരാളം കുടുംബങ്ങള്‍ ഇനിയും തീരദേശങ്ങളില്‍ ബാക്കിയാണ്. സര്‍ക്കാരിന്റെ സഹായഹസ്തം ലഭിക്കാനായി കാത്തിരിക്കുന്ന കുടുംബങ്ങളും ഇന്നേറെയാണ്.