പൊട്ടിപ്പോളിഞ്ഞ റോഡിൽ കൃഷിയിറക്കി ബന്താട് ക്ലബ്ബ് ,വിളവെടുപ്പ് നൂറ് മേനികൊയ്യുമെന്ന് പ്രതീക്ഷ
ചട്ടഞ്ചാൽ : എട്ടു വർഷത്തോളമായി റോഡിൻറെ അറ്റകുറ്റപ്പണികൾ നടത്താത് കാരണം തകർന്ന റോഡിൽ കൃഷിയിറക്കി സെലക്ടർ ബന്താട് ക്ലബ്ബ് .റോഡ് പൂർണമായും തകർന്ന ഭാഗങ്ങളിൽ നെല്ല്കൃഷിയും ആഴമുള്ള കുഴികളിൽ തെങ്ങുംതൈ നാട്ട് ക്ലബ്ബ് ഭാരവാഹികൾ വലിയ പ്രതീക്ഷയിലാണ് . ചെമ്മനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മൂടംവയൽ എന്ന സ്ഥലത്തെ ദേശീയപാതയിൽ നിന്നും തെക്കില്‍ പാലം കയറുന്ന റോഡാണ് കൃഷിക്കായി ഇവർ തിരഞ്ഞെടുത്തത് .പഞ്ചായത്ത് റോഡ് നന്നാക്കിയില്ലെങ്കിൽ ഇത്തവണ കൃഷിയിൽ വലിയ രീതിയിലുള്ള വിളവെടുപ്പാണ് ഇവർ പ്രതീക്ഷിക്കുന്നത് .
ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ – ടൗൺ ചെമ്മനാട് പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ബന്ധപ്പെടുന്ന ഈ റോഡിൽ ദിനംപ്രതി നൂറിലധികം വാഹനങ്ങൾ കടന്നു പോകുന്നത് . ബന്ധപ്പെട്ട ഓഫീസിൽ ചെല്ലുമ്പോൾ ഇപ്പൊ ശരിയാക്കാം എന്ന പതിവ് പല്ലവി മാത്രമാണ് കേൾകുന്നതെന്നും ഇവർ പറയുന്നു .
റോഡിനായി പണം ചിലവഴിക്കാൻ പഞ്ചായത്ത് തയാറെല്ലെങ്കിൽ റോഡ് കൃഷി വകുപ്പ് ഏറ്റെടുത്ത് ആധുനിക രീതിയിലുളള കൃഷിക്കായി റോഡ് ഉപോയോഗപ്പെടുത്തണമെന്ന് ഇവർ പരിഹസിച്ചു .
സെലക്ടർ ബന്താട് ക്ലബ്ബ് പ്രസിഡൻറ് ഫജാസ് ബന്താട് ഭാരവാഹികളായ ഷഫീഖ് സവാദ് സിദ്ദീഖ് ഷുൈല് ഉമ്മറ് ബാസിത് അഷിക് എന്നിവരാണ് കൃഷി ഇറക്കിയുള്ള പ്രധിഷേധം നടത്തിയത് .