ഗള്‍ഫിൽ സ്വര്‍ണ്ണ തട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. 17 പേര്‍ക്കെതിരെ കേസെടുത്ത് ഹൊസ്ദുർഗ് പോലീസ്
കാഞ്ഞങ്ങാട്: ഗള്‍ഫിലെ സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന്റെ തുടര്‍ച്ചയായി യുവാവിനെ
തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് പണം തട്ടിയെടുത്തതായി പരാതി . ഇട്ടമ്മലിലെ സുമയ്യ മന്‍സിലില്‍ അബ്ദുള്‍ അസീസാണ് (28 ) പരാതിയുമായി രംഗത്തു വന്നത് .കഴിഞ്ഞ ദിവസം രാത്രി എട്ടുണിയോടെയാണ് സംഭവം. വാഹനങ്ങളില്‍ എത്തിയ ക്വോട്ടഷൻ ടീം അടക്കമുള്ള 7 അംഗ അക്രമികള്‍ അബ്ദൂള് അസീസ്നെ തട്ടികകൊണ്ടുപോവുകയായിരുന്നു. പിന്നീട് അസീസിനെ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപത്തെ പറമ്പില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം കൈവശം ഉണ്ടായിരുന്ന 4000 രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നീടാണ് അബ്ദുള്‍
അസീസ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അസീസ്. ജുനൈദ്, വിപിന്‍, സഫറു, ഫഹദ്. സുഹൈല്‍, ഫൈറൂസ്, മര്‍ഷാദ്, വാഹിദ്, മനാഫ് എന്നിവരടക്കം 17 പേര്‍ക്കെതിരെ കേസെടുത്തു. എസ് ഐ കെ പി സതിഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങി.
എന്നാൽ അക്രമത്തിന് ഇരയായ അസീസ് തട്ടിപ്പുകാരനാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട് . അസീസും സുഹൃത്ത് നൗഷാദ് തുടങ്ങിയ സംഘം ദുബായിൽ നിന്നും നിരവധി സ്വർണ കച്ചവടകരെയും തട്ടിപ്പിനിരക്കിയെന്ന ആരോപണം ഉയുരുന്നുണ്ട് ഏറ്റവും ഒടുവിൽ അസീറിന്റെ അനുജൻ വഴി നാട്ടുകാരായ യുവാക്കളുടെ എട്ട് ലക്ഷം രൂപയുടെ സ്വർണം തട്ടിപ്പ് നടത്തിയതായാണ് പറയുന്നത് .ഇതിന്റെ പ്രതികരമാകാം അക്രമാണമെന്ന് നാട്ടുകാർ സൂചന നൽകുന്നു .
നീലേശ്വരം ചിറപുറം സ്വദേശിയെ ദുബായിൽ തട്ടികൊണ്ടും പോയി പണവും മൊബൈലും അപഹരിച്ചതായി ബന്ധപെട്ട് ദുബായിൽ കേസിൽ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ നാട്ടിലേക്ക് ഇവർ കടന്നു കളയുകയായിരുന്നു എന്നാണ് സുചനകൾ ലഭിക്കുന്നത് . മാത്രമല്ല ഇവർക്ക് ലഹരി ഇടപാടുകളും ഉള്ളതായി പറയപ്പെടുന്നു . കാഞ്ഞങ്ങാട് കടപ്പുറം പ്രദേശത്തുള്ള പലിശ ഇടപാടുകാരുടെ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിലാണ് ഇവർ കഴിഞ്ഞിരുന്നത് . എന്നാൽ ആരോപണങ്ങൾ പോലീസ് പരിശോധനക്ക് വിധേയമാകണമെന്ന് പ്രദേശവാസികൾ ആവശ്യപെടുന്നു .
അതേസമയം യുവാവിനെ മർദിച്ചിട്ടില്ലെന്നും സ്വർണ തട്ടിപ്പു നടത്തിയ പണം തിരികെ നൽകമെന്ന് പറഞ്ഞ ദിവസം കടന്നുപോയതോടെ തടഞ്ഞു നിർത്തി ചോദിക്കുകയായിരുന്നു എന്നാണ് പോലീസ് അന്വേഷിക്കുന്ന പ്രതികൾ പറയുന്നത്