ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു; ഇന്നലെ പുലര്‍ച്ചെ കാസർകോട് ഷിറിയ ഓണന്തയിലാണ് അപകടം
കാഞ്ഞങ്ങാട് കമ്പള: ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ചിത്താരി, വാണിയംപാറ, ഉദയഗിരിയിലെ കെ രമേശന് -നളിനി ദമ്പതികളുടെ മകന് നിതിഷ്23) ആണ്. മരിച്ചത്: കൂടെ ഉണ്ടായിരുന്ന നിതീഷിന്റെ സഹോദരന് ശ്രാവണ്‍ (4), വാണിയം പാറയിലെ രക്ഷിത്ത് (25), അഭിഷേകി24),ലോകേഷ് (32) എന്നിവര്‍ക്കു പരികേറ്റ. രക്ഷിത്ത്, അഭിഷേക് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ മംഗ്ടൂരവില് ചികിത്സയിലാണ്.
ഇന്നലെ പുലര്‍ച്ചെ ഷിറിയ, ഓണന്തയിലാണ് അപകടം. പുത്തൂര്‍ മഹാലിംഗേശ്വരക്ഷേത്രത്തിലെ രഥോത്സവം കണ്ട് മടങ്ങുകയായിരുന്നു. ഇവര്‍. ഓണന്തയില് എത്തിയപ്പോള്‍ എതിരെ വന്ന മിനിലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ കഴിയിലേയ്ക്ക് മറിഞ്ഞാണ് അപകടം. പെയിന്റിംഗ് തൊഴിലാളിയാണ് മരണപ്പെട്ട നിതീഷ് മറ്റൊരു സഹോദരന് കാര്‍ത്തിക്. അപകടത്തില്‍ പൊലീസ് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു സംസ്ക്കരിച്ചു.