മറ്റൊരാളുമായുള്ള വിവാഹനിശ്ചയത്തിന് നാട്ടിലെത്തി, ഇതരമതസ്ഥനായ സി പി എം നേതാവിനൊപ്പം ഒളിച്ചോടി; പിന്നാലെ വീഡിയോയുമായി യുവതി
കോഴിക്കോട്: ഇതരമതസ്ഥയായ യുവതിക്കൊപ്പം ഒളിച്ചോടിയ സി പി എം പ്രാദേശിക നേതാവ് വിവാദത്തിൽ. സി പി എം ലോക്കൽ കമ്മിറ്റി അംഗവും വില്ലേജ് സെക്രട്ടറിയുമായ ഷെജിൻ ആണ് സൗദിയിൽ നഴ്സായി ജോലി ചെയ്യുന്ന ജ്യോത്സന ജോസഫിനൊപ്പം ഒളിച്ചോടിയത്.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മറ്റൊരാളുമായുള്ള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പാണ് യുവതി നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ പുറത്തുപോയ യുവതി തിരിച്ചെത്താതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.യുവതിയെ കണ്ടെത്താൻ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും കഴിഞ്ഞ ദിവസം കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനിടെ തന്റെ സ്വന്തം ഇഷ്ടത്തോടെയാണ് ഷെജിനൊപ്പം പോയതെന്നും, തങ്ങൾ വിവാഹിതരായെന്നും പറഞ്ഞുകൊണ്ടുളള പെൺകുട്ടിയുടെ വീഡിയോ പുറത്തുവന്നിരുന്നു.എന്നാൽ സമ്മർദ്ദത്തിന് വഴങ്ങിയാണ് മകൾ ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്നാണ് ജ്യോത്സനയുടെ ബന്ധുക്കൾ പറയുന്നത്. യുവതിയേയും യുവാവിനെയും ഉടൻ കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ്ജ് എം തോമസ് പ്രതികരിച്ചു.