റഫീക്കിനെ ക്രൂരമായി മര്‍ദിച്ചു; സമഗ്ര അന്വേഷണം വേണം: സഹോദരൻ
പാലക്കാട്∙ ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സംഘം റഫീക്കിനെ കൊലപ്പെടുത്തിയത് ക്രൂരമര്‍ദനത്തിന് ശേഷമെന്ന് സഹോദരന് എം.തൗഫീഖ്. രാത്രി 10ന് ശേഷം ആരോ ഫോണില്‍ വിളിച്ചതിന് പിന്നാലെയാണ് റഫീഖ് പുറത്തുപോയത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും തൗഫീഖ് പറഞ്ഞു.
റഫീക്കിനെ പിന്തുടർന്ന് പിടികൂടി മർദിക്കുകയായിരുന്നുവെന്ന് വിവരം. ബാറിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഒരു സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളിലെ സൂചനകൾ വച്ച് റഫീക്കിനെ പിന്തുടർന്ന് പിടികൂടി മർദിക്കുകയായിരുന്നുവെന്നാണ് സൂചന.
മലമ്പുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ചത്. ഇന്നു പുലർച്ചെ 1.45ന് ഒലവക്കോട് ജംക്ഷനിലാണു സംഭവം. സംഭവത്തിൽ ആലത്തൂർ, പല്ലശ്ശന, കൊല്ലങ്കോട് സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. മർദന സംഘത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.