ഭർത്താവ് മരിച്ച് മാസങ്ങൾ കഴിയും മുൻപേ 23 കാരി അതേ കുടുംബത്തിലെ പതിനഞ്ചുകാരനെ നോട്ടമിട്ടു, പലവട്ടം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് പിന്നിൽ പ്രതികാരം
ഡെറാഡൂൺ: ഭർത്താവ് മരിച്ച് മാസങ്ങൾ കഴിയും മുൻപേ 23 കാരിയായ യുവതി കുടുംബത്തിലെ പതിനഞ്ച് കാരനെ പലയാവർത്തി പീഡിപ്പിച്ചതായി പരാതി. എയിഡ്സ് ബാധിച്ചാണ് യുവതിയുടെ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരണപ്പെട്ടത്. ഭർത്താവിൽ നിന്നും യുവതിയും എച്ച് ഐ വി ബാധിതയായിരുന്നു. ഇതോടെ തന്റെ അസുഖം ഭർത്താവിന്റെ കുടുംബത്തിലെ മറ്റുള്ളവർക്കും നൽകുന്നതിന് വേണ്ടിയാണ് പതിനഞ്ചുകാരനുമായി ലൈംഗികമായി ബന്ധപ്പെടാൻ യുവതി തീരുമാനിച്ചത്. ഭർത്താവിന്റെ ജേഷ്ഠപുത്രനെയാണ് ഇതിനായി യുവതി നോട്ടമിട്ടത്.ഹോളിക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവതി ആദ്യമായി കുട്ടിയുമായി ബന്ധപ്പെട്ടത്. ഭർത്താവ് മരണപ്പെട്ട ശേഷം ഉത്തർപ്രദേശിലെ പിലിഭിത്തിലുള്ള ഗ്രാമത്തിൽ പോയിരുന്നു. ഹോളി അവധിക്ക് പതിനഞ്ചുകാരൻ ഇവിടെ എത്തിയപ്പോഴാണ് ബലം പ്രയോഗിച്ച് യുവതി പീഡിപ്പിച്ചത്. വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ആവർത്തിച്ച് പലവട്ടം ബാലനെ ഇവർ പീഡനത്തിനിരയാക്കി. വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപായി സംഭവിച്ച കാര്യങ്ങൾ ആരെയെങ്കിലും അറിയിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ മാർച്ച് 30 ന് ആൺകുട്ടിയെ വീണ്ടും കാണാൻ യുവതി വീട്ടിലെത്തി. അവിടെ വച്ച് പതിനഞ്ച് കാരനെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് വീട്ടുകാർ കാണുകയും, കുട്ടിയിൽ നിന്നും വിവരങ്ങൾ അറിയുകയുമായിരുന്നു.തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 270, പോക്സോ നിയമത്തിലെ 5, 6 വകുപ്പുകൾ പ്രകാരം യുവതിക്കെതിരെ പൊലീസ് കേസെടുത്തു. അപകടകരമായ ഏതെങ്കിലും രോഗത്തിന്റെ അണുബാധ പടരാൻ സാദ്ധ്യതയുള്ള മാരകമായ കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ പൊലീസ് യുവതിക്കെതിരെ ചുമത്തിയിട്ടുണ്ട്. തുടർന്ന് പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയച്ചതായി ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗറിലെ പൊലീസ് പറഞ്ഞു.