കാഞ്ഞങ്ങാട്:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ ഉദുമ നിയോജകമണ്ഡലത്തിൽ മത്സരിക്കുമെന്ന ഒരു പ്രാദേശിക പത്രത്തിന്റെ കണ്ടുപിടുത്തം വെറും ജൽപ്പനങ്ങളാണെന്നും അന്തഃസാരശൂന്യമായ ഇത്തരം വാർത്തകൾ എവിടെയും ചലനമുണ്ടാക്കില്ലെന്നും കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി. രമേശൻ.സ്ഥാനാര്‍ഥിക്കാര്യത്തിൽ സ്വർണ്ണാഭരണക്കട മുതലാളിയെയും തന്നെയും തമ്മിൽ കൂട്ടിക്കെട്ടുന്നതിന് പിന്നിൽ ചില നിഗൂഡ താല്പര്യങ്ങളുമുണ്ടാകാം.ഇനിയും സി.എമ്മിനെക്കുറിച്ചറിയാത്ത ബുദ്ധികളാണ് ഇതിന് പിന്നിൽ.കാഞ്ഞങ്ങാട്ടെ പ്രാദേശിക പത്രങ്ങളല്ല സി.പി.എമ്മിന്റെ അജണ്ട തീരുമാനിക്കുന്നത് രമേശൻ പറഞ്ഞു.പാർട്ടിക്കാര്യങ്ങൾ പാർട്ടി നേതൃത്വം വേണ്ടപ്പോൾ വേണ്ടിടത്ത് വേണ്ടതുപോലെ പറയുമെന്നും രമേശൻ കൂട്ടിച്ചേർത്തു.