കേരളത്തിൽ ഇനി മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ, സിൽവർ ലൈൻ ശബരിമല വിഷയത്തേക്കാൾ വലിയ പ്രക്ഷോഭമായേക്കുമെന്ന് നിഗമനം
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് സർവേക്കല്ല് നാട്ടുന്നതിനെതിരെ ജനങ്ങളിൽ നിന്നുയരുന്ന കടുത്ത പ്രതിഷേധം, എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എമ്മിന് തലവേദനയായി. ശബരിമല യുവതീപ്രവേശന വിധിക്കു ശേഷമുണ്ടായതിന് സമാനസ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുമോയെന്നാണ് ആശങ്ക.പദ്ധതിക്ക് സ്ഥലമേറ്റെടുക്കലല്ല നടക്കുന്നതെന്ന സർക്കാർ വിശദീകരണം സമരക്കാർ കണക്കിലെടുക്കുന്നില്ല. ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കുഞ്ഞിനു മുന്നിൽ വച്ച് യുവതിയെ പൊലീസ് വലിച്ചിഴച്ച സംഭവം സർക്കാരിന് പ്രതിച്ഛായാ നഷ്ടവും സമ്മാനിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിച്ചല്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് നിലപാട് കടുപ്പിച്ച് സി.പി.ഐയും ഇന്നലെ രംഗത്തെത്തി.ജനമിളകിയതോടെ, ശബരിമല യുവതീപ്രവേശന വിധിയെ തുടക്കത്തിൽ അനുകൂലിച്ചവരടക്കം മലക്കം മറിഞ്ഞിരുന്നു. നാമജപ ഘോഷയാത്രയുൾപ്പെടെ നടത്തി സമരം കൊഴുപ്പിച്ച അവസ്ഥയുടെ ഏതാണ്ട് അതേ നിലയിലേക്ക് കാര്യങ്ങൾ പോകുന്നുവെന്നാണ് സമീപദിവസങ്ങളിലെ സമരങ്ങൾ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം തിരിച്ചുവരവിനുള്ള മികച്ച അവസരമായാണ് കോൺഗ്രസ് ഇതിനെ കാണുന്നത്. സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് കോൺഗ്രസ് നേതാക്കളെ വിലക്കിയതും ഇതിന്റെ ഭാഗമാണ്. വീടിനു മുന്നിൽ കല്ലിടുമ്പോൾ സ്വാഭാവികമായി ആളുകളിലുയരുന്ന ആശങ്കകൾ സർക്കാരിനെതിരായ ജനവികാരം ശക്തിപ്പെടുത്തുമെന്നവർ കണക്കുകൂട്ടുന്നു.ബോധവത്കരിക്കാൻ സി.പി.എം