കാസർകോട് :ദേശീയ പൗരത്വ നിയമത്തിനെതിരെ ഇന്ത്യയാകെ കലാപത്തീയിൽ അമരുമ്പോൾ ജനങ്ങളിൽ സ്നേഹോഷ്മളതയുടെ തീർത്ഥജലം പകർന്ന് ആക്ടിവിസ്റ്റായ രാഹുൽ ഈശ്വർ പുറപ്പെടുവിച്ചപ്രസ്താവന ലോകമെങ്ങും വൈറലായി പടരുന്നു.കേന്ദ്രസർക്കാർ പാസ്സാക്കിയ തെറ്റായ നിയമത്തിന്റെ പേരിൽ രാജ്യത്തെ ഒരൊറ്റ മുസൽമാനും ക്രൂശിക്കപ്പെടരുതെന്നാണ് തന്റെ നിലപാടെന്ന് രാഹുൽ അര്ഥശങ്കക്കിടയില്ലാതെ തുറന്ന് പറയുന്നുണ്ട്.ഖത്തറിലെ ഒരു മലയാളി പ്രവാസിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് വൈറലായത്.
സ്നേഹമാകണം അഖില സാരമൂഴിയിൽ എന്നാണ് നമ്മൾ പഠിച്ചത്.അതിന് വിഘാതമായതൊന്നും ഇവിടെ സംഭവിക്കരുത്.ശബരിമല കയറുന്നവർ മുസൽമാനായ വാവരുസ്വാമിയെ കണ്ടു തൊഴുതാണ് സന്നിധാനത്തിലെത്തി അയ്യപ്പനെ വണങ്ങുന്നത്.ഈ പാരമ്പര്യം ലോകത്ത് ശബരിമലയിൽ മാത്രമേയുള്ളൂ.രാഹുൽ പറയുന്നു.
സുപ്രീം കോടതി സ്ത്രീപ്രവേശന വിഷയത്തിൽ പുറപ്പെടുവിച്ച വിധിയെ തുടർന്ന് നടന്ന കോലാഹലങ്ങളിൽ രാഹുലിനെ ഹിന്ദുത്വ പക്ഷത്താണ് സമൂഹം പ്രതിഷ്ഠിച്ചിരുന്നത്.അതിനിടയിലാണ് ദേശീയ പൗരത്വ വിഷയത്തിൽ തന്ത്രി കുടുംബാംഗമായ രാഹുൽ സംഘപരിവാർ ഗ്രൂപ്പുകളെ ഞെട്ടിച്ചു നിലപാട് വ്യക്തമാക്കി സവിശേഷമായ നിലപാടുമായി രാഹുൽ വീണ്ടും ശ്രദ്ധേയനാകുന്നത്.രാഹുലിന്റെ ഈ തുറന്നു പറച്ചിലിനോട് ഹിന്ദുത്വ വാദികൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനിരി ക്കുകയാണ് കേരളം.രാഹുലും ഖത്തർ മലയാളിയും നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും ബി.എൻ.സി.ഇതൊന്നിച്ചു ചേർക്കുന്നു.
റിപ്പോർട്:
കെ.എസ് .ഗോപാലകൃഷ്ണൻ