കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ചൂട് അതികഠിനമായി കൂടും, ആഗോളതാപനമല്ല കാരണം
തിരുവനന്തപുരം: പ്രതീക്ഷിച്ച വേനൽമഴ വന്നില്ല. കേരളം കൊടുംചൂടിലേക്കെന്ന പ്രതീതി ഉണർത്തി ഇന്നലെ നാലു ജില്ലകളിൽ രേഖപ്പെടുത്തിയത് റെക്കാഡ് താപനില. കൊല്ലം (38.7 ഡിഗ്രി), പാലക്കാട് (37.6), കോട്ടയം (36.6), തൃശൂർ (38.4) ജില്ലകളിലാണിത്. വരുംദിവസങ്ങളിൽ 23 ഡിഗ്രി വരെ ചൂട് വർദ്ധിച്ചേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ പാലക്കാട്, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ 42 ഡിഗ്രിവരെ ഉയർന്നേക്കാം.ഈ നിലയിൽ പോയാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചൂട് ഏറ്റവും ഉയർന്ന മൂന്നാമത്തെ സീസണാകും ഇത്. അടുത്ത ആഴ്ച ഇടവിട്ട ദിവസങ്ങളിൽ ചെറിയ തോതിലുള്ള മഴയ്ക്കു സാദ്ധ്യതയുണ്ടെങ്കിലും ചൂട് കുറയ്ക്കാൻ പര്യാപ്തമാകില്ല. 360 മില്ലീമീറ്റർ മഴയാണ് ഈ വേനൽക്കാലത്ത് ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം അധികമഴ ലഭിച്ചിരുന്നു.കിണറുകളും തണ്ണീർത്തടങ്ങളും വറ്റിത്തുടങ്ങിയതിനാൽ കുടിവെള്ള ക്ഷാമത്തിലേക്കാവും സംസ്ഥാനം നീങ്ങുക. സൂര്യാഘാതം അടക്കം ഏൽക്കാനുള്ള സാദ്ധ്യതയേറി. വേനൽക്കാല രോഗങ്ങളുടെ സാദ്ധ്യതയും കൂടുതലാണ്. ചിക്കൻപോക്സും ഡയേറിയയും ഉൾപ്പെടെയുള്ള രോഗങ്ങളും വെല്ലുവിളിയാകും. കൊവിഡ് ബാധിതർ പ്രത്യേക ജാഗ്രത പുലർത്തണം.ചൂട് ഉയർന്ന മറ്റു ജില്ലകൾ (ഡിഗ്രി സെൽഷ്യസിൽ)തിരുവനന്തപുരം-35.4ആലപ്പുഴ-36.0കണ്ണൂർ-33.8കോഴിക്കോട്-35.4ആഗോള താപനം മാത്രമല്ല കാരണംആഗോളതാപനത്തിനൊപ്പം ഹരിതഗൃഹ വാതങ്ങളുടെ പുറന്തള്ളൽ അധികരിക്കുന്നതും അന്തരീക്ഷ താപനില കൂടാൻ കാരണമാകുന്നു. കാർബൺ മോണോക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് എന്നിവയാണ് വ്യവസായ ശാലകളും വാഹനങ്ങളും പുറന്തള്ളുന്ന പുകയിലെ പ്രധാന ഘടകങ്ങൾ. വാഹനങ്ങളിൽ നിന്നു പുറത്തു വരുന്ന വാതകങ്ങൾ ഓക്സിജനുമായി പ്രതിപ്രവർത്തിച്ചും വ്യവസായ ശാലകളിൽനിന്നുള്ളവ അൾട്രാവയലറ്റ് രശ്മികളിൽ പ്രതിപ്രവർത്തിച്ചും ഭൂമിയുടെ ഉപരിതലത്തിൽ ഓസോൺ ഉണ്ടാകുന്നുണ്ട്. ഇത് ഹരിതഗൃഹ വാതകമായി മാറുന്നു. അന്തരീക്ഷത്തിൽ ചൂടു വർദ്ധിക്കുന്നതിൽ ഇതിന്റെ പങ്ക് വളരെ വലുതാണ്.പഴം, പച്ചക്കറി, വെള്ളം…കടുത്ത ചൂട് ശരീരത്തിലെ ജലാംശം കുറയ്ക്കുംസൂര്യാഘാതമേൽക്കാംധാരാളം വെള്ളം കുടിക്കുകപഴം,പച്ചക്കറികൾ കൂടുതൽ കഴിക്കുകഹൃദ്രോഗം, വൃക്ക, കരൾ രോഗമുള്ളവർ പ്രത്യേകം സൂക്ഷിക്കണംനേരിട്ട് സൂര്യാതപം ഏറ്റാൽ ജന്നി, തലകറക്കം, രക്തസമ്മർദ്ദത്തിന് കാരണമാകാംവെയിലത്ത് ജോലി ചെയ്യുന്നവർ സമയക്രമം പാലിക്കണംഇറുകിയ വസ്ത്രങ്ങൾ വേണ്ട, കോട്ടൻ വസ്ത്രങ്ങൾ കൂടുതലാകാം.രാവിലെ 11 മുതൽ 3 വരെ കഠിനമായതുംചൂട് നേരിട്ട് ബാധിക്കുന്ന സ്ഥലങ്ങളിലെ ജോലികളും ഒഴിവാക്കുക