ദാഹമകറ്റാൻ കരിക്ക് തേടി പോകുന്നതിന് മുമ്പ് ഇതറിയണം; വഴിയോരങ്ങളിൽ കിട്ടുന്ന ഇളനീരെല്ലാം ശുദ്ധമല്ല,
വേനൽക്കാലം കനത്തു തുടങ്ങി, റോഡിലെങ്ങും കരിക്ക് കച്ചവടക്കാർ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. കുപ്പിയിലടച്ച, കളർ ചേർത്ത പാനീയം വാങ്ങി കുടിക്കുന്നതിനേക്കാളും നല്ലത് പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ശുദ്ധമായ ഇളനീർ അല്ലേയെന്ന് ചിന്തിക്കുന്നവർ ഏറെയാണ്. എന്നാൽ, നമ്മൾ കരുതുന്നതു പോലെ അത്ര ശുദ്ധമല്ല വഴിയോരങ്ങളിൽ കിട്ടുന്ന കരിക്കുകൾ എന്നതാണ് യാഥാർത്ഥ്യം.കേരളത്തിൽ ഇളനീർ കൂടുതലുമെത്തുന്നത് പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിൽ നിന്നാണ്. കൂടുതൽ കായ്ഫലമുണ്ടാകാനായി കർഷകർ ഇപ്പോഴും ഉപയോഗിക്കുന്നത് നിരോധിച്ച അലുമിനിയം ഫോസ്ഫൈഡാണ്. തെങ്ങുകളിൽ രണ്ടിഞ്ച് ആഴത്തിൽ ദ്വാരമുണ്ടാക്കി അതിലേക്ക് ഉഗ്രവിഷമുള്ള അലുമിനിയം ഫോസ്ഫൈഡ് ഗുളിക രണ്ടെണ്ണം തിരുകി കയറ്റിയ ശേഷം മണ്ണ് കുഴച്ച് ദ്വാരമടയ്ക്കും.ഒരു മാസത്തിനുള്ളിൽ ഫലം കണ്ടു തുടങ്ങും. ഇളനീരിൽ കൂടുതൽ വെള്ളമുണ്ടാകാനും കുലകളിൽ കേടുപാടുകൾ ഉണ്ടാകാതിരിക്കാനുമാണ് വ്യാപകമായി ഇവ ഉപയോഗിക്കുന്നത്. കൗമുദിടിവിയിലെ ‘നേർക്കണ്ണ്” നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വാർത്ത പുറത്തുവന്നത്.